നിലമ്പൂരിൽ നടന്ന പക്ഷി സർവേയിൽ 54ഇനം പക്ഷികളെ കണ്ടെത്തി

നിലമ്പൂരിൽ നടന്ന പക്ഷി സർവേയിൽ 54ഇനം പക്ഷികളെ കണ്ടെത്തി

നിലമ്പൂർ: കേരള വനം- വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി മലപ്പുറം ഡിവിഷന്റെ ആഭിമുഖ്യത്തിൽ നിലമ്പൂരിൽ നഗര പക്ഷികളുടെ സർവേ നടത്തി. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കങ്ങൾ, നഗരമെന്ന രീതിയിലുള്ള വളർച്ച ഇവ നിലമ്പൂർ നഗരത്തിന്റെ ജൈവവൈവിധ്യത്തിൽ ഉണ്ടാക്കിയ സ്വാധീനം മനസ്സിലാക്കുന്നതിനും ഭാവിയിലെ പ്രകൃതി സംരക്ഷണപ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിനുമായാണ് സർവേ നടത്തിയത്.

സർവേയിൽ മുന്നരി പ്രാപിടിയൻ പരുന്ത് കിന്നരി പരുന്ത് Black Baza (Aviceda Leuphotes) മഞ്ഞക്കിളി Golden Oriole (Oriolus Kundoo), വലിയ വേലിതത്ത Blue-tailed Bee-eater (Merops Philippinus) തുടങ്ങിയ അപൂർവ പക്ഷികൾ ഉൾപ്പെടെ 54 ഇനം (വ്യക്തമായി തിരിച്ചറിയാത്ത ആറ് ഇനവുമുണ്ട്) പക്ഷികളെ കണ്ടെത്തി.

റീക്യാപ്ചർ എർത്ത്, പ്യൂമ ക്ലബ് ഫോർ നാച്വർ ആൻഡ് കൾച്ചർ എന്നീ പരിസ്ഥിതി സംഘടനകളുമായി സഹകരിച്ചാണ് ദ്വിദിന സർവേ നടത്തിയത്. ഫെബ്രുവരി 14ന് സർവേ സംഘം ചാലിയാർ വ്യൂ ഡോർമിറ്റോറിയിൽ ഒത്തുകൂടുകയും തുടർന്ന് 15ന് രാവിലെ വടപുറം പാലം മുതൽ കരിമ്പുഴ പാലം വരെയുള്ള നഗരഭാഗങ്ങളിൽ കണക്കെടുപ്പ് നടത്തുകയും ചെയ്തു. ഓരോ കിലോമീറ്റർ ദൂരമുള്ള 12 ബ്ലോക്കുകൾ ആയി തിരിച്ചു ഓരോ ബ്ലോക്കിലും ഓരോ ടീം ആയിട്ടാണ് പക്ഷി സർവേ പൂർത്തീകരിച്ചത്. സംസ്ഥാനത്തു നിന്നുടനീളമായി എത്തിയ നാൽപതോളം പക്ഷി നിരീക്ഷകരും പ്രകൃതിസ്‌നേഹികളുമാണ് സന്നദ്ധസേവകരായി സർവേക്ക് എത്തിയത്.

മലപ്പുറം സാമൂഹിക വനവൽക്കരണ വിഭാഗം ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റസ് കെ.എ. മുഹമ്മദ് സൈനുൽ അബിദീൻ സർവേ ഉദ്ഘാടനം ചെയ്തു. റീക്യാപ്ചർ എർത്ത് ചെയർമാനും വന്യജീവി ഫോട്ടോഗ്രാഫറുമായ വി.എം സാദിക്കലി അധ്യക്ഷത വഹിച്ചു.

കിണറ്റിൽ വീണ് ചികിൽസയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു

Sharing is caring!