മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഉല്ലാസ ബോട്ട് സർവീസുകൾ നിറുത്തിവെച്ചു

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഉല്ലാസ ബോട്ട് സർവീസുകൾ നിറുത്തിവെച്ചു

താനൂർ: ബോട്ടുദുരന്ത പശ്ചാത്തലത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അറിയുപ്പുണ്ടാകുന്നതുവരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറുടെ പരിധിയിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ടൂറിസ്റ്റ് ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം. പൊന്നാനി, ബേപ്പൂര്‍ തുറമുഖങ്ങളുടെ പരിധിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ടൂറിസ്റ്റ് ബോട്ടുകളുടെ സര്‍വീസും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതായി ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ സിജോ ഗോള്‍ഡിയസ് പറഞ്ഞു.

രണ്ടു തരത്തിലാണ് ബോട്ട് സര്‍വീസിന് അനുമതി നല്‍കുന്നത്. തുറമുഖ പരിധിയിലെ മേഖലകളില്‍ പോര്‍ട്ട് ഓഫീസറും ഉള്‍നാടന്‍ ജലഗതാഗതമേഖലയില്‍ ഇന്‍ലാന്‍ഡ്& നാവിഗേഷന്റെ രജിസ്‌ട്രേഷനു വേണ്ടി പ്രത്യേക സര്‍വേ വിഭാഗവുമാണ് അനുമതി നല്‍കുന്നത്. താനൂരിലേത് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വിഭാഗത്തിന് കീഴിലാണ്. ഇത്തരം ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്നത് ആലപ്പുഴയിലെ ഐഎന്‍വി സര്‍വേ വിഭാഗമാണ്. താനൂരിലെ ബോട്ട് സര്‍വീസിന് തുറമുറഖവകുപ്പിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അനുമതി നല്‍കിയിരുന്നില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!