അവിഹിതം പിടികൂടിയ ഭർത്താവിനെ കൊലപ്പെടുത്തി, മലപ്പുറം വേങ്ങരയിൽ ഭാര്യ പിടിയിൽ

വേങ്ങര: ബീഹാർ സ്വദേശി മരിച്ച സംഭവത്തിൽ ഭാര്യ പിടിയിലായി. വേങ്ങരയിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ സൻജിത്ത് പാസ്വാന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. കാമുകനൊപ്പം ജീവിക്കാൻ ഭാര്യ പൂനം ദേവി ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വേങ്ങര എസ് എച്ച ഒ എം മുഹമ്മദ് ഹനീഷ് പറഞ്ഞു. കഴിഞ്ഞ മാസമാണ് ഇയാൾ കൊല്ലപ്പെട്ടത്.
പൂനം ദേവി പാസ്വാനെ ഉറക്കത്തിൽ സാരി കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു. തുടർന്ന് അസുഖ ബാധിതനെന്ന് അയൽവാസികളെ തെറ്റിദ്ധരിപ്പിച്ചു ആശുപത്രിലെത്തിക്കുകയായിരുന്നു. എന്നാൽ ഡോക്ടർക്കു തോന്നിയ സംശയവും തുടർന്ന് വേങ്ങര പോലിസ് നടത്തിയ അന്വേഷണവുമാണ് മരണം കൊലപാതകം വെളിച്ചത്ത് കൊണ്ടുവന്നത്.
മലപ്പുറം തിരൂരങ്ങാടിയിൽ 14 വയസുകാരി തൂങ്ങിമരിച്ചു
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സമയത്ത് മുഖത്തും നെറ്റിയിലും പരിക്കും കഴുത്തിൽ കുരുക്കുമുറുകിയ പാടും കണ്ടതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ കഴുത്തിലെ എല്ലിന് പൊട്ടലും കണ്ടത്തി. മരണത്തിൽ അസ്വാഭാവികത തോന്നിയ പോലിസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതേ തുടർന്ന് പൂനം ദേവിയെ പോലിസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയുo യുവതി കുറ്റം സമ്മതിക്കുകയുമായിരുന്നു. വേങ്ങര കോട്ടക്കൽ റോഡ് യാറം പടിയിലെ പി.കെ ക്വോർട്ടേഴ്‌സിൽ ജനവരി 31ന് രാത്രിയാണ് കൊലപാതകം നടന്നത്.
പൂനം ദേവിക്ക് ബീഹാറിൽ നാട്ടുകാരനും ഭാര്യയും കുട്ടികളുമുള്ള ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഇതിൽ നിന്ന് ഭാര്യയെ അകറ്റി നിർത്താനാണ് പാസ്വാൻ അഞ്ചു വയസ്സുള്ള മകനോടൊപ്പം പൂനത്തിനെ 2 മാസം മുമ്പ് ജോലി സ്ഥലമായ വേങ്ങരയിലേക്ക് കൊണ്ടു വന്നത്. എന്നാൽ ഇവർ രഹസ്യമായി ബന്ധം തുടർന്നു. ഭര്‍ത്താവ് ഇത് ചോദ്യം ചെയ്തതോടെയാണ് പാസ്വാനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്. ജനുവരി 31ന് രാത്രി ഉറങ്ങുന്നതിനിടെ സൻജിതിൻ്റെ ഇരു കൈകളും തോർത്ത് കൊണ്ട്കൂട്ടിക്കെട്ടി സാരി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന്കട്ടിലിൽ നിന്നും വലിച്ച് താഴെ ഇട്ട ശേഷം മരണം ഉറപ്പാക്കി കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് താമസിക്കുന്നവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെയാണ് പാസ്വാനെ ആശുപത്രിയിൽ എത്തിക്കുന്നത്.
മലപ്പുറത്തെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം; കാരണമറിയാൻ ഫോറൻസിക് റിപ്പോർട്ടിന് കാത്ത് നാട്
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീർ, വേങ്ങര എസ് എച്ച് ഒ.എം മുഹമ്മദ് ഹനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]