മലപ്പുറം ഏലംകുളത്ത് ഭാര്യയേയും മക്കളേയും സംരക്ഷിക്കാതെ വിവാഹ മറ്റൊരു സ്ത്രീയോപ്പം കഴിയുന്ന യുവാവ് അറസ്റ്റില്‍

മലപ്പുറം ഏലംകുളത്ത് ഭാര്യയേയും മക്കളേയും സംരക്ഷിക്കാതെ വിവാഹ മറ്റൊരു സ്ത്രീയോപ്പം കഴിയുന്ന യുവാവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ഏലംകുളത്ത് സ്വന്തം ഭാര്യയേയും മക്കളേയും സംരക്ഷിക്കാതെ വിവാഹ മറ്റൊരു സ്ത്രീയോപ്പം കഴിയുന്ന യുവാവ് അറസ്റ്റില്‍. അതോടൊപ്പം ഭാര്യക്ക് വിവാഹ സമ്മാനമായി നല്‍കിയ ലക്ഷം രൂപയും സ്വര്‍ണവും കൈവപ്പെടുത്തിയതായും ഭാര്യ പെരിന്തല്‍മണ്ണ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മലപ്പുറം ഏലംകുളം പാറക്കല്‍മുക്ക് വാക്കയില്‍ത്തൊടി അബ്ദുള്‍വാഹിദിനെ(32)യാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. തന്നെയും മക്കളേയും സംരക്ഷിക്കുന്നില്ലെന്നും വിവാഹസമ്മാനമായി ലഭിച്ച 30 പവന്‍ ആഭരണങ്ങളും ഒരുലക്ഷം രൂപയും ദുരുപയോഗം ചെയ്തതായും ഭാര്യയുടെ പരാതിയില്‍ പറയുന്നു. പെരിന്തല്‍മണ്ണയില്‍ ട്രാവല്‍സ് നടത്തുന്നയാളാണ് അബ്ദുള്‍ വാഹിദ്. 2008-ല്‍ വിവാഹിതരായ ഇരുവര്‍ക്കും മൂന്നു വയസ്സിന് താഴെയുള്ള രണ്ടു പെണ്‍കുട്ടികളുണ്ട്. പരാതിക്കാരി ഗര്‍ഭിണിയുമാണ്. സ്വന്തം കാര്യങ്ങള്‍ക്ക് തുകയും സ്വര്‍ണവും ഉപയോഗിച്ച പ്രതി ഇവ തിരികെ നല്‍കിയില്ല. ബിസിനസ് വിപുലീകരണത്തിന് കൂടുതല്‍ പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

2020 മുതല്‍ പ്രതി മൂന്നുകുട്ടികളുടെ മാതാവായ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാവുകയും നാടുവിട്ട് അവരോടൊപ്പം ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിച്ചുവരികയുമായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഇവരുടെ കൂടി പ്രേരണയാലാണ് തങ്ങള്‍ക്ക് സംരക്ഷണം നല്‍കാതെ നാടുവിട്ടുപോയത്. പരാതിക്കാരിയുമായി വിവാഹബന്ധം നിലനില്‍ക്കേയാണിത്. കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ പ്രതി എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിനുശേഷം എസ്.ഐ. ടി.പി. ഉദയന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്യുകയുമായിരുന്നു. ജുവൈനല്‍ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Sharing is caring!