ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തം​ഗം അറസ്റ്റിൽ

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തം​ഗം അറസ്റ്റിൽ

എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘം മുത്തേടത്ത് വെച്ച് ബുധനാഴ്ച ഉച്ചക്ക് കസ്റ്റഡിയിലെടുത്തത്. 11. 30 ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ പരിയാരം ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ക്രൈം 423/24 യുഎൽഎസ് 420 ഐപിസി ആൻഡ് 66 ഡി ഓഫ് ഐ ടി കേസ്സിലാണ് പ്രതി അറസ്റ്റിലായത്. 2024 മെയ് 29 ന് കണ്ണൂർ സ്വദേശി എഡ്ഗാർ വിൻസൻ്റ് എന്നയാളാണ് പരാതിക്കാരൻ. ഓൺലൈൻ ട്രേഡിങ്ങിനായി കേസിലെ പ്രതിയായ മുംബെ അന്തേരി സ്വദേശി ഉദയൻ കെജരിവാൾ എന്നയാൾ അഡ്മിനായ വാട്ട്സ് ഗ്രൂപ്പിൽ അംഗമാക്കി പലതവണകളിലായി വിവിധ അക്കൗണ്ടുകളിൽ പ്രതി എഡ്ഗാർ വിൻസൻ്റിനെ കൊണ്ട് ഒരു കോടിയിൽ പരം രൂപ നിക്ഷേപിച്ചു. തുടർന്ന് വിവിധ നിർദ്ദേശങ്ങൾ വെച്ച് പണം പിൻവലിക്കാൻ സമ്മതിക്കാതെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ചതിച്ചുവെന്നാണ് കേസ്.

വ്യാജ മേൽവിലാസവും അക്കൗണ്ടിലും ഫോൺ നമ്പറും ഉപയോഗിച്ചാണ് വാട്സ്ആപ്പ് രൂപീകരിച്ച് തട്ടിപ്പ് നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി. കണ്ണൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ടീമാണ് കേസ് അന്വേഷിക്കുന്നത്. തട്ടിപ്പ് പണം നിക്ഷേപം സ്വീകരിക്കാൻ വാടകക്ക് എടുത്ത വിവിധയാളുകളുടെ അക്കൗണ്ടുകളിൽ വന്നു ചേർന്ന നിക്ഷേപ തുകകൾ, അവർ പിൻവലിച്ച് നൗഫൽ മദാരിക്കാണ് കൈമാറായിട്ടുള്ളതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി അന്വേഷണ സംഘം പറഞ്ഞു.

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ യുവതിയും ബന്ധുവായ 15കാരനും മുങ്ങിമരിച്ചു

ഇതേ കേസിൽ മൂത്തേടം മരംവെട്ടിച്ചാലിൽ വെള്ളേട്ടത്ത് സനീഷ് (31) നെ മാർച്ച് ഒന്നിന് അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു. നൗഫൽ മദാരിയെ ബുധൻ പകൽ ഒന്നരക്കാണ് ക്രൈം ബ്രാഞ്ച് സംഘം മൂത്തേടം കുറ്റിക്കാട് കാട്ടിക്കല്ല് പ്രദേശത്ത് വെച്ച് വളഞ്ഞിട്ട് പിടികൂടിയത്. കേസിൽ വാറണ്ടുള്ള പ്രതി മുങ്ങി നടക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലുള്ള ഓൾ ഇന്ത്യ ലെവൽ നെറ്റ്‌വർക്കാണ് തട്ടിപ്പിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

Sharing is caring!