കൊപ്പം എസ് ഐ പുലാമന്തോൾ ഭാഗത്ത് കുന്തിപുഴയിൽ മുങ്ങി മരിച്ചു

പെരിന്തൽമണ്ണ: കൊപ്പം പോലീസ് സ്റ്റേഷനിലെ എസ് ഐ കെ എസ് സുബിഷ്മോൻ കുന്തി പുഴയിലെ പുലാമന്തോൾ ഭാഗത്ത് മുങ്ങി മരിച്ചു. ബന്ധുക്കളുമായി പുഴയിൽ കുളിക്കാനെത്തിയതായിരുന്നു കൊപ്പം സ്റ്റേഷൻ ഹൗസ് ഓഫിസർ കൂടിയായി എസ് ഐ. തൃശൂർ മാള സ്വദേശിയാണ്.
ഇന്ന് ഉച്ചയോടെയാണ് കുട്ടികളടക്കം നാലു ബന്ധുക്കൾക്കൊപ്പം എസ് ഐ പുലാമന്തോൾ ഭാഗത്തെ പുളിഞ്ചോട് കടവിൽ കുളിക്കാനിറങ്ങിയത്. ഇതിൽ ഒരു കുട്ടി പുഴയിൽ മുങ്ങുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു. നീന്തൽ അറിയാമായിരുന്നിട്ടും പുഴയിൽ ചുഴിയിൽ എസ് ഐ മുങ്ങി താഴുകയായിരുന്നു. നാട്ടുകാർ പുഴയിൽ നിന്നുമെടുത്ത് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടത്തിൽ പെ. കുട്ടി രക്ഷപ്പെട്ടു. സ്ഥിരമായി അപകടം നടക്കുന്ന പ്രദേശമാണ് പുളിഞ്ചോട് കടവ്. സുബിഷ്മോന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ മാസമാണ് സുബിഷ്മോൻ കൊപ്പം സ്റ്റേഷനിൽ ചുമതലയേൽക്കുന്നത്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി