അമ്പലക്കാടൻമാരെ ജയിലിലടക്കണമെന്ന് വി അബ്ദുറഹിമാൻ; മന്ത്രി കോടതി ചമയണ്ടെന്ന് മറുപടി

അമ്പലക്കാടൻമാരെ ജയിലിലടക്കണമെന്ന് വി അബ്ദുറഹിമാൻ; മന്ത്രി കോടതി ചമയണ്ടെന്ന് മറുപടി

മലപ്പുറം: സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെപ്പോലുള്ളവരെ ജയിലിലടക്കണമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍. സംസ്ഥാനത്തെ മതസൗഹാര്‍ദത്തിന് വിലങ്ങുതടിയായി ഇത്തരക്കാർ നില്‍ക്കുകയാണെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ കുറ്റപ്പെടുത്തി. ക്രിസ്തുമസ് ആഘോഷങ്ങളിൽ മുസ്ലിംങ്ങൾ പങ്കെടുക്കരുതെന്ന തരത്തിലുള്ള ഹമീദ് ഫൈസിയുടെ പ്രസ്താവനയിലാണ് മന്ത്രിയുടെ മറുപടി.

ക്രിസ്മസ് ആഘോഷങ്ങളില്‍ മുസ്‌ലിംകള്‍ പങ്കെടുക്കരുതെന്ന് പറയാന്‍ അബ്ദുല്‍ ഹമീദ് ഫൈസിയെ പോലുള്ളവർക്ക് എന്തവകാശമാണുള്ളത്. ഇങ്ങനെയുള്ള ആളുകളെ ജയിലലടക്കണമെന്ന അഭിപ്രായമാണ് ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രി എന്ന നിലയില്‍ എനിക്കുള്ളത്. കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന താക്കീതും മന്ത്രി നല്‍കുകയുണ്ടായി. കേരളം എന്നത് എല്ലാവരും സൗഹാര്‍ദത്തോടെ നിലകൊള്ളുന്ന സ്ഥലമാണ്. അമ്പലക്കടവിനെപ്പോലുള്ളവര്‍ക്ക് ഇവിടെ സ്ഥാനമില്ല. അവരെ അര്‍ഹിച്ച അവജ്ഞയോടെ പൊതുസമൂഹം തള്ളിക്കളയും. ഇനിയും ഇത്തരം പ്രസ്താവനകളുമായി വന്നാല്‍ ശക്തമായ നടപടിയുണ്ടാകും, മന്ത്രി വ്യക്തമാക്കി.

എടപ്പാളിൽ ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്നു യുവാവ് മരിച്ചു

ക്രിസ്തുമസ് സ്റ്റാര്‍, ക്രിസതുമസ് ട്രീ, സാന്റാക്ലോസ്, പുല്‍ക്കൂട്, ക്രിസ്തുമസ് കേക്ക് മുറിക്കല്‍ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ മുസ്ലീം സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും എസ്.വൈ.എസ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് നിര്‍ദേശം നല്‍കിയിരുന്നു.

കൊടിഞ്ഞി സ്വദേശിയെ പാലക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

അതേ സമയം മന്ത്രി സ്വയം കോടതി ചമയരുതെന്ന അഭിപ്രായവുമായി എസ് കെ എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി രം​ഗതെത്തി. പണ്ഡിതൻമാർ മതവിശ്വാസത്തിലൂന്നിയുള്ള കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. ഇതിനെ വിമർശിക്കുന്ന മന്ത്രിയുടെ നടപടി അഞ്ജതയാണെന്നും അവർ കുറ്റപ്പെടുത്തി.

Sharing is caring!