മതസംഘടനകളിൽ രാഷ്ട്രീയ താൽപര്യത്തോടെ ഇടപെടുന്നതിൽ നിന്ന് ലീ​ഗ് പിൻമാറണമെന്ന് എസ് ഡി പി ഐ

മതസംഘടനകളിൽ രാഷ്ട്രീയ താൽപര്യത്തോടെ ഇടപെടുന്നതിൽ നിന്ന് ലീ​ഗ് പിൻമാറണമെന്ന് എസ് ഡി പി ഐ

മലപ്പുറം:മതസംഘടനകളിൽ രാഷ്ട്രീയ താൽപ്പര്യത്തോടെ ഇടപെട്ട് പ്രശ്‌നങ്ങൾ സങ്കീർണമാക്കുന്നതിൽ നിന്ന് മുസ്ലിം ലീഗ് വിട്ടുനിൽക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസംഘടനകളിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ മധ്യസ്ഥന്റെ റോളിലെത്തി സങ്കുചിത രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. അടുത്ത കാലത്ത് സമസ്തയിലെ ആഭ്യന്തര തർക്കങ്ങളിൽ ലീഗ് സ്വീകരിക്കുന്ന സമീപനം ഏറ്റവും പുതിയ ഉദാഹരണമാണ്.

മതസംഘടനകളിൽ ലീഗിന്റെ ഇടപെടൽ വലിയ സംഘർഷങ്ങൾക്ക് വരെ ഇടയാക്കിയിട്ടുണ്ട്. ഇത് സമുദായത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 1989 ൽ സമസ്തയുടെ പിളർപ്പിന് ആക്കം കൂട്ടിയ മുസ്ലിം ലീഗിന്റെ സമീപനം കേരളത്തിലെ ആയിരക്കണക്കിന് മഹല്ലുകളിൽ സംഘർഷത്തിന് കാരണമായി. സമാനമായ സാഹചര്യമാണ് മുസ്ലിം ലീഗിന്റെ ഇടപെടൽ കൊണ്ട് മലബാറിന്റെ പലഭാഗത്തും സിഐസി- സമസ്ത തർക്കത്തിന്റെ പേരിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ ഉത്തരവാദിത്വത്തിൽ നിന്ന് മുസ്ലിം ലീഗിന് മാറി നിൽക്കാൻ കഴിയില്ല.
കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.
ലീഗ് നേതൃത്വം എന്തു പറഞ്ഞാലും ആരും എതിർത്തു പറയില്ലെന്ന ധാരണമൂലം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പാർട്ടിക്കെതിരേ പോലും ഉന്നയിക്കുന്നത്. ഇക്കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ മൽസരിച്ചതിനെതിരേ പാർട്ടിക്കുള്ളിലും പുറത്തും വലിയ വിമർശനമാണ് ലീഗ് ഉന്നയിക്കുന്നത്. പാർട്ടി സ്ഥാനാർഥി മൽസരിച്ചതുമൂലം ഒരു മണ്ഡലത്തിലും ബിജെപി വിജയിച്ചിട്ടില്ല. ജാർഖണ്ഡിലും ഡെൽഹിയിലും ഉൾപ്പെടെ കോൺഗ്രസിനെതിരേ സ്ഥാനാർഥിയെ നിർത്തി മൽസരിച്ച മുസ്ലിം ലീഗ് കർണാടകയിൽ എസ്ഡിപിഐ മൽസരിച്ചതിനെതിരേ ഉയർത്തുന്ന ആക്ഷേപം അപഹാസ്യമാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
പ്രതികൂല സാഹചര്യത്തിലും എസ്ഡിപിഐ വലിയ രാഷ്ട്രീയ വളർച്ചയാണ് രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്. പാർട്ടി ഉയർത്തുന്ന മുദ്രാവാക്യത്തിന് വർധിച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തിൽ സമീപകാലത്ത് തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ച ചിലയിടങ്ങളിൽ പാർട്ടി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കണ്ണൂർ ജില്ലയിലും കോട്ടയം ജില്ലയിലും ഓരോ വാർഡിൽ പാർട്ടി രണ്ടാം സ്ഥാനത്തെത്തി. കേവലം 28 വോട്ടിനാണ് പാറത്തോട് പഞ്ചായത്തിൽ പരാജയപ്പെട്ടത്. പാർട്ടിയുടെ വളർച്ചയിൽ അസ്വസ്ഥത പൂണ്ട് ലീഗ് നടത്തുന്ന വ്യാജ പ്രചാരണം രാഷ്ട്രീയ അധാർമികതയാണെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് സംബന്ധിച്ചു.

Sharing is caring!