കരിപ്പൂര്‍ വഴി കസ്റ്റംസിനെ വെട്ടിച്ച് മലദ്വാരത്തില്‍ ഒളിപ്പിച്ച 43ലക്ഷം രൂപയുടെ സ്വര്‍ണം വിമാനത്തവളത്തിന് പുറത്തെത്തിച്ചു

കരിപ്പൂര്‍ വഴി കസ്റ്റംസിനെ വെട്ടിച്ച് മലദ്വാരത്തില്‍ ഒളിപ്പിച്ച 43ലക്ഷം രൂപയുടെ സ്വര്‍ണം വിമാനത്തവളത്തിന് പുറത്തെത്തിച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നും കസ്റ്റംസിനെ വെട്ടിച്ച് മലദ്വാരത്തില്‍ ഒളിപ്പിച്ച 43ലക്ഷം രൂപയുടെ സ്വര്‍ണം വിമാനത്തവളത്തിന് പുറത്തെത്തിച്ച 21കാരന്‍ പോലീസ് പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളം വഴി 837 ഗ്രാം സ്വര്‍ണം കടത്താനുള്ള ശ്രമമാണ് ഇന്നു കരിപ്പൂര്‍ പോലീസ് പരാജയപ്പെടുത്തിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴികോട് തൊട്ടില്‍പാലം സ്വദേശി മുഹമ്മദ് സാബിറിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തു.
ദുബായില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാള്‍ ശരീരത്തിനകത്ത് കാപ്‌സ്യൂള്‍ രൂപത്തിലാണ് മിശ്രിതരൂപത്തില്‍ സ്വണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
ഇന്നലെ രാവിലെ 10നു ദുബായില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് മുഹമ്മദ് സാബിര്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ സാബിര്‍ തന്നെ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വെച്ചാണ് സാബിറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ സാബിര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് സാബിറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്‌സ്‌റേയില്‍ ഇയാളുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.സാബിറിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

 

 

Sharing is caring!