പെണ്‍കുട്ടിയെ പീഡിപ്പിച്ച മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് റിമാന്‍ഡില്‍
മലപ്പുറം: സ്കൂളിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലപ്പുറം എം.എസ് പി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് അറസ്റ്റില്‍. പിടിയിലായ പുല്പറ്റ തൃപ്പനച്ചി മേല്‍പ്പള്ളി മനക്കല് നാരായണന് (44)നെ പ്രതിയെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു.
മലപ്പുറം എം എസ് പി ഹയര്‍സെക്കന്ററി സ്കൂളില്‍ സംസ്കൃതം അദ്ധ്യാപകനാണ് പ്രതി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. മൂന്നു വര്‍ഷം മുമ്പ് പരാതിക്കാരി ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപകന് തനിക്ക് മാനഹാനി വരുത്തിയെന്നാണ് പരാതി. പത്തു വര്‍ഷമായി ഈ സ്കൂളില്‍ അദ്ധ്യാപകനാണ് പ്രതി. രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം വനിതാ പൊലീസ് എസ് ഐ സന്ധ്യാദേവി സ്കൂളിലെത്തുകയും ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് സീതയുടെ സാന്നിദ്ധ്യത്തില്‍ കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ പ്രതി അഭിഭാഷകന് മുഖേന കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്കുണ്ടാക്കിയപ്പോള്‍ തടഞ്ഞതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നായിരുന്നു വാദം. എന്നാല്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷ പി ജമാല്‍ ശക്തമായി എതിര്‍ക്കുകയും പ്രതിക്ക് ജാമ്യം നല്കുന്ന പക്ഷം കുട്ടിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയുമായിരുന്നു.
സമാനമായ മറ്റൊരു കേസില്‍ റിമാന്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്കൂള്‍ അദ്ധ്യാപകന് ശശികുമാറിന് ഇക്കഴിഞ്ഞ എട്ടിനാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
താന്‍ പഠിപ്പിച്ച സ്കൂള്‍ കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ മലപ്പുറത്തെ മൂന് അദ്ധ്യാപകനും സി.പി,എം മലപ്പുറം നഗരസഭാ കൗണ്‍സിലറുമായിരുന്ന പ്രതിക്ക് കഴിഞ്ഞ ദിവസം കോടതി ജ്യം അനുവദിച്ചിരുന്നു. മലപ്പുറം സെന്റ്ജെമ്മാസ് സ്കൂളില്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക പീഡനത്തിന് വിധേയരാക്കിയെന്ന പരാതിയില്‍ റിമാന്റില്‍ കഴിയുന്ന അദ്ധ്യാപകനാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നത്. മലപ്പുറം ഡിപിഒ റോഡില്‍ രോഹിണിയില്‍ കിഴക്കെവെള്ളാട്ട് ശശികുമാര്‍ (56)നാണ് ജഡ്ജി കെ ജെ ആര്‍ബി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ രണ്ടാള് ജാമ്യം, എല്ലാ ശനി, തിങ്കള്‍ ദിവസങ്ങളിലും രാവിലെ 9 നും 11 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. ഇരകളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, സമാനമായ കേസുകളില്‍ ഉള്‍പ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളിലാണ് ജാമ്യം. അഞ്ചു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണമെന്ന് ഉപാധി വെച്ചെങ്കിലും പ്രതിക്ക് പാസ്പോര്‍ട്ട് ഇല്ലെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു.
രണ്ടു കേസുകളിലാണ് പ്രതിക്ക് ഇപ്പോള്‍ കോടതി ജാമ്യം നല്‍കിയത്. 2012 ജൂണ്‍ മുതല്‍ 2013 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പലതവണ ക്ലാസ് മുറിയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നതാണ് ഒരു കേസ്. ഈ കേസില്‍ 2022 മെയ് 13ന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി മഞ്ചേരി സബ്ജയിലില്‍ കഴിഞ്ഞു വരികയാണ്. 2013 ജൂണ്‍ മുതല്‍ 2014 മാര്‍ച്ച് 31 വരെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസില്‍ മെയ് 24ന് പ്രതിയെ ജയിലില്‍ വെച്ച് പൊലീസ് ഫോര്‍മല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. 38 വര്‍ഷം അദ്ധ്യാപകനായിരുന്ന പ്രതിക്കെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി എത്തുമെന്ന് സൂചനയുണ്ട്.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]