താനൂരില്‍ കുടുബനാഥനെ കൊലപ്പെടുത്താന്‍ ശ്രമം
താനൂര്‍ – നടക്കാവില്‍ താമസിക്കുന്ന പുതിയ വീട്ടില്‍ മുഹമ്മദ് ഷരീഫിനെയാണ് അപായപ്പെടുത്തുവാന്‍ ശ്രമമുണ്ടായത്.പുലര്‍ച്ചെ 5.15-ന് അടുത്തുള്ള പള്ളിയിലേക്ക് നിസ്ക്കാരത്തിന് വിട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടയിലാണ് സംഭവം.ഹെല്‍മറ്റ് ധരിച്ച് വെള്ള തുണിക്കൊണ്ട് മുഖം മറച്ച് മഴക്കോട്ട് ധരിച്ചുള്ള ആളുടെ ദൃശ്യമാണ് വിട്ടിലെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുള്ളത്.മുഹമ്മദ് ഷരീഫ് പുറത്തിറങ്ങി വാതില്‍ പൂട്ടുന്നതിനിടയില്‍ പിന്നില്‍ നിന്നും ഒരടി നീളമുള്ള കത്തിയെടുത്ത് വീശുകയായിരുന്നു.പെട്ടന്ന് ഒഴിഞ്ഞുമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.നല്ല ആരോഗ്യമുള്ള ആളുടെ ദൃശ്യമാണ് സി.സി.ടി.വി.യില്‍ ഉള്ളത്.തിങ്കളാഴ്ച്ച പുലര്‍ച്ചെയും ഇയാള്‍ വിട്ടില്‍ വന്ന ദൃശ്യം സി.സി.ടി.വി.യില്‍ ഉണ്ട്.കൂടതെ 19-ാം തിയ്യതിലും ഇയാളുടെ രൂപ സാദൃശ്യമുള്ള ആള് പള്ളിക്ക് സമീപം നില്‍ക്കുന്നത് കണ്ടതായി നാട്ടുകര്‍ പറഞ്ഞു.
മക്കളില്ലാത്ത പരേതനായ യു.വി.കുഞ്ഞട്ടി ഹാജി ചെറുപ്പത്തിലെ ദത്തെടുത്തതാണ് മുഹമ്മദ് ഷരീഫിനെ.ഭാര്യയും മൂന്ന് മക്കളുമാണ് ഇവര്‍ക്ക്.കുഞ്ഞട്ടി ഹാജിയുടെ ഭാര്യ ആയിഷാബീവിയും ഇവരുടെ കൂടെയാണ് താമസം.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]