മലപ്പുറത്ത്‌വന്ന് മതംമാറി യുവതിയെ വിവാഹം ചെയ്തു. ശേഷം കുഞ്ഞ് ജനിച്ചതോടെ സ്വര്‍ണവും പണവുമായി മുങ്ങി. രണ്ടാം ഭാര്യയോടൊപ്പം ഒളിവിലായിരുന്ന പ്രതി 15വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറത്ത്‌വന്ന് മതംമാറി യുവതിയെ വിവാഹം ചെയ്തു. ശേഷം കുഞ്ഞ് ജനിച്ചതോടെ സ്വര്‍ണവും പണവുമായി മുങ്ങി. രണ്ടാം ഭാര്യയോടൊപ്പം ഒളിവിലായിരുന്ന പ്രതി 15വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറം:മലപ്പുറം വഴിക്കടവില്‍ മതംമാറി വിവാഹം ചെയ്ത ശേഷം ഒരു കുഞ്ഞ് ജനിച്ചതോടെ ഭാര്യയുടെ സ്വര്‍ണവും പണവുമായി മുങ്ങി. ശേഷം മറ്റൊരു വിലാസത്തില്‍ രണ്ടാം ഭാര്യയോടൊപ്പം ഒളിവില്‍കഴിയുകയായിരുന്നു പ്രതി 15വര്‍ഷത്തിന് ശേഷം വഴിക്കടവ് പോലീസിന്റെ പിടിയില്‍.
മതം മാറി വിവാഹം ചെയ്തതിന് ശേഷം മുങ്ങിയ പ്രതിയെ പതിനഞ്ചു വര്‍ഷത്തിന് ശേഷം വഴിക്കടവ് പോലീസാണ് പിടികൂടിയത്.
മുഹമ്മദ് സലീം എന്ന കണ്ണനെ (50) മണ്ണാര്‍ക്കാട് കരിമ്പുഴയില്‍വെച്ച് മറ്റൊരു വിലാസത്തില്‍ രണ്ടാം ഭാര്യയോടൊപ്പം ഒളിവില്‍ കഴിയവേയാണ് വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്. 2006ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് . തമിഴ്നാട്, തേനി സ്വദേശിയായ കണ്ണന്‍ വഴിക്കടവില്‍ ജോലിക്കായി വരുകയും മതം മാറിയ ശേഷം വഴിക്കടവ് സ്വദേശിനിയെ വിവാഹം കഴിക്കുകയും ചെയ്യുകയായി രുന്നു . കുറച്ച് കാലം ഭാര്യ ഭര്‍ത്താക്കാന്‍ മാരായി കഴിഞ്ഞ് ഒരു കുട്ടി ആയതിന് ശേഷം ഭാര്യയുടെ സ്വര്‍ണ്ണവും പണവുമായി മുങ്ങുകയായിരിന്നു. വഴിക്കടവ് സ്വദേശിനിയുടെ പരാതിയില്‍ വഴിക്കടവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കണ്ണനെ അറസ്റ്റ് ചെയ്തു നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി കോടതി പ്രതിയെ മഞ്ചേരി ജയിലേക്കു റിമാന്‍ഡ് ചെയ്തിരുന്നു. പ്രതി മഞ്ചേരി ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. നിലമ്പൂര്‍ കോടതിയില്‍ കേസിന് ഹാജരാകാതെ വന്നതോടു കൂടി പ്രതിയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ ഡി.വൈ. എസ്. പി. സാജു . കെ. എബ്രഹാമിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തവെ ആണ് പ്രതിയെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ മാരായ ടി.എസ് .സനീഷ് , തോമസ് . എച്ച് .പോലീസ് കാരയ കെ. നിജേഷ്, പ്രശാന്ത് കുമാര്‍. എസ്, ഫിറോസ് , ടി. എന്നിവരാണ് പ്രത്യേകഅന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്തു.

 

Sharing is caring!