കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി ആറ് മാസത്തിന് ശേഷം അറസ്റ്റില്‍
പാണ്ടിക്കാട്: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുങ്ങി നടന്ന പ്രതിയെ പാണ്ടിക്കാട് പോലീസ് പിടികൂടി. ആമക്കാട് സ്വദേശി പാലപ്ര സിയാദ് (28)നെയാണ് പിടികൂടിയത്. 2020 സെപ്റ്റമ്പര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ആമക്കാട് വെച്ചുണ്ടായ സംഘര്‍ഷത്തിനിടെ സിയാദ് കിഴക്കുപറമ്പന്‍ ഹഖ് എന്ന യുവാവിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. കുത്തേറ്റ ഹഖിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതി ആറു മാസത്തിന് ശേഷമാണ് പോലീസ് പിടിയിലാകുന്നത്. പ്രതിയുമായി സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തി. കുത്താന്‍ ഉപയോഗിച്ച കത്തിയും ഇവിടെ നിന്നും കണ്ടെടുത്തു. സ്വര്‍ണ്ണ പണയ വായ്പ്പയുമായി ബന്ധപ്പെട്ട് പാണ്ടിക്കാട്ടെ ഫാത്തിമ ജ്വല്ലറിയില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയ കേസിലും സിയാദ് പ്രതിയാണ്. ഈ കേസിലെ മറ്റു രണ്ടു പേര്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.ഇതിന് പുറമെ മണല്‍കടത്ത് ഉള്‍പ്പെടെ എട്ടു കേസിലും സിയാദ് പ്രതിയാണന്ന് പോലീസ് പറഞ്ഞു.പ്രതിയെ ചൊവ്വാഴ്ച്ച പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. സ്റ്റേഷന് ഹൗസ് ഓഫീസര്‍ അമൃതരംഗനെ കൂടാതെ എസ്.ഐമാരായ എ.അബ്ദുല്‍ സലാം, അബ്ദുല്‍ റഷീദ്, സി.പി.ഒ മാരായ ഹാരിസ് മഞ്ചേരി, സി.എച്ച്.ഹൈദര്‍ അലി എന്നിവരാണ് തെളിവെടുപ്പിന് നേതൃത്വം നല്‍കിയത്.
RECENT NEWS
വോട്ട് ചെയ്യാൻ വരുന്നതിനിടെ അപകടത്തിൽ പെട്ട് പരപ്പനങ്ങാടി സ്വദേശി മരിച്ചു
പരപ്പനങ്ങാടി: ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70) യാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. [...]