മലപ്പുറത്തെ 14കാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് മയക്കുമരുന്നു നല്കി പീഡിപ്പിച്ചു
മലപ്പുറം: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട മയക്കുമരുന്നു നല്കി പീഡിപ്പിച്ചു.കല്‍പ്പകഞ്ചേരി സ്വദേശിനിയായ പതിനാലുകാരിയാണ് സാമൂഹ്യ മാദ്ധ്യമം വഴി പരിചയത്തിലായ മുപ്പതുകാരന്റെ കെണിയില്‍ അകപ്പെട്ടത്. പതിനാലുകാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചപ്പെട്ടത് പ്രധാന പ്രതിയായ 30 കാരനാണ്. ആദ്യം ഇയാള്‍ പെണ്‍കുട്ടിയെ സന്ദേശങ്ങള്‍ അയച്ച് വശത്താക്കിയ ശേഷം നേരില്‍ കാണുകയും പിന്നീട് മയക്കു മരുന്ന് നല്‍കുകയുമായിരുന്നു. പതിയെ കുട്ടിയെ മയക്കു മരുന്നിന് അടിമയാക്കിയ ശേഷമായിരുന്നു പീഡനം. പിന്നീട് മറ്റു പലരും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പതിയെ എല്ലാവരും ശാരീരികമായി ചൂഷണം ചെയ്യുകയുമായിരുന്നു. ഒളിവില്‍ പോയ ഏഴു പ്രതികളില്‍ രണ്ട് പേരെ എറണാകുളത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. കന്മനം സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്ലഹ്(22), തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റഫീഖ്(22) എന്നിവരാണ് അറസ്റ്റിലായവര്‍. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രധാന പ്രതിയായ 30 കാരന് ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണ്. ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും തല്ല് വേണ്ടുവോലം കിട്ടിയിരുന്നു. കേസായതോടെയാണ് ഒളിവില്‍ പോയത്. പ്രതികള്‍ മറ്റ് പെണ്‍കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി അറസ്റ്റിലായ രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഒളിവില്‍ പോയിരിക്കുന്ന പ്രതികളുടെ ഫോണ്‍ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരിക.ാണ്. കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
മലപ്പുറത്തെ ഒരു സ്ക്കൂളിലെ ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ 14കാരിയാണ് പീഡനത്തിരയായത്. പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കളുമായി ചങ്ങാത്തം കൂടുകയും ചങ്ങാത്തം അരുതാത്ത ബന്ധത്തിലേക്ക് പോകുകയുമായിരുന്നു. കഞ്ചാവും മയക്കുമരുന്നും പെണ്‍കുട്ടി യുവാക്കളില്‍ നിന്നും വാങ്ങി ഉപയോഗിക്കുകയും ചെയ്തു. പിന്നീട് പലപ്പോഴും രാത്രിയില്‍ യുവാക്കള്‍ വീട്ടിലേക്ക് വരാന്‍ തുടങ്ങി. വീട്ടിലെ മുകള്‍ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ കിടപ്പു മുറി. രാത്രിയില്‍ വീട്ടുകാര്‍ ഉറങ്ങുമ്പോള്‍ വാതില്‍ തുറന്നു കൊടുത്താണ് യുവാക്കളെ വീട്ടില്‍ കയറ്റിയിരുന്നത്. വീട്ടിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു.
പീഡന വിവരം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ മാതാവ് ചോദ്യം ചെയ്തു. ഇതോടെയാണ് വീട്ടില്‍ വന്നു പോയിരുന്നവരുടെ വിവരം പെണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ്. മാതാവും ഇളയ സഹോദരനും മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് താമസം. മാതാവ് പെണ്‍കുട്ടിയുടെ അമ്മാവനോട് ഇക്കാര്യം പറയുകയും അമ്മാവനും ബന്ധുക്കളും ചേര്‍ന്ന് യുവാക്കളുടെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ചെയ്തു. കാര്യമെന്തെന്നറിയാത്ത യുവാക്കളുടെ മാതാപിതാക്കള്‍ പൊലീസില്‍ മര്‍ദ്ദനത്തിനെതിരെ പരാതി നല്‍കിയതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി ചൈല്‍ഡ്ലൈനിലെത്തിയത്. ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്കി. പൊലീസ് കേസെടുത്തു എന്നറിഞ്ഞതോടെ യുവാക്കള്‍ എല്ലാവരും ഒളിവില്‍ പോകുകയായിരുന്നു.
7 യുവാക്കളും കൂട്ടം ചേര്‍ന്നല്ല പീഡനം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ തമ്മില്‍ പരസ്പരം ബന്ധവുമില്ല. പെണ്‍കുട്ടി ഓണ്‍ലൈന്‍ ക്ലാസ്സിനായി ഉപയോഗിച്ചിരുന്ന മൊബൈലില്‍ നിന്നാണ് ഇന്‍സ്റ്റാഗ്രാം വഴി യുവാക്കളെ പരിചയപ്പെട്ടത്. പരിചയപ്പെട്ട യുവാക്കളുമായി ചങ്ങാത്തമാകുകയായിരുന്നു. പീഡനം നടത്തിയ യുവാക്കള്‍ എല്ലാവരും കര്‍ണ്ണാടകയില്‍ പഠിച്ചിരുന്നവരും ജോലി ചെയ്തിരുന്നവരുമാണ്. പൊലീസ് കേസെടുത്തു എന്ന വിവരം ലഭിച്ചതോടെ രണ്ടു പേര് എറണാകുളത്ത് ഒളിവില്‍ പോയി. പൊലീസ് എറണാകുളത്തെത്തി കഴിഞ്ഞ ദിവസം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് പേര് കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുന്ന വിവരം പൊലീസിനെ ലഭിച്ചു. ഇവരെ കണ്ടെത്തിയതായും ഇന്ന് അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.
പെണ്‍കുട്ടി ബന്ധുവിനോട് പീഡന വിവരം തുറന്നു പറഞ്ഞതിനാല്‍ മാത്രമാണ് വിവരം പുറത്തറിഞ്ഞത്. അല്ലെങ്കില്‍ ഇക്കാര്യം ആരും അറിയില്ലായിരുന്നു. രാത്രി കാലങ്ങളിലായിരുന്നു പെണ്‍കുട്ടി യുവാക്കളെ വിളിച്ചു വരുത്തിയിരുന്നത്. പെണ്‍കുട്ടിയെ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
RECENT NEWS
വോട്ട് ചെയ്യാൻ വരുന്നതിനിടെ അപകടത്തിൽ പെട്ട് പരപ്പനങ്ങാടി സ്വദേശി മരിച്ചു
പരപ്പനങ്ങാടി: ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70) യാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. [...]