അഭിമന്യുവിന്റെ കൊലപാതകം സ്വയംരക്ഷക്കെന്ന് എസ്.ഡി.പി.ഐ,കൈരളി നല്‍കിയത് കള്ളവാര്‍ത്തയെന്ന്

അഭിമന്യുവിന്റെ കൊലപാതകം സ്വയംരക്ഷക്കെന്ന് എസ്.ഡി.പി.ഐ,കൈരളി നല്‍കിയത് കള്ളവാര്‍ത്തയെന്ന്

മലപ്പുറം : എറണാകുളം മഹാരാജാസ് കോളജില്‍ അഭിമന്യുവിന്റെ കൊലപാതകം സ്വയം രക്ഷക്ക് വേണ്ടിയാണിത് ചെയ്തതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. അക്രമം ഏകപക്ഷീയമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.. എസ്.എഫ്.ഐക്കാരായ നൂറിലധികം ആളുകള്‍ സംഘടിച്ച് കാംപസ്ഫ്രണ്ട്കാരായ 15ഓളംപേരെ നേരിട്ടപ്പോള്‍ സ്വയംരക്ഷക്ക്വേണ്ടിയാണു ഇതില്‍ഒരാള്‍ കത്തിപ്രയോഗിച്ചതെന്നാണ് ഇതുവരെയുള്ളഅന്വേഷണത്തില്‍നിന്ന് തനിക്ക് മനസ്സിലാക്കാനായതെന്നാണ്് ഫൈസി മലപ്പുറത്തു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.. കോളജ് കാമ്പസിനകത്ത് അന്നുരാത്രി എസ്.എഫ്.ഐക്കാരായ നൂറ്കണക്കിന് ആളുകള്‍ അവിടെ എത്തിയിരുന്നുവെന്നതിന് ധാരാളം ദൃക്സാക്ഷികള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥിയുടെ കൊലപാതം വേദനാജനകവും സങ്കടകരവുമാണ്, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. കലാലയങ്ങള്‍ സംഘര്‍ഷഭരിതമാകുന്നതും കൊലപാതക രാഷ്ട്രീയവും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കൊലപാതക്കത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. ഈ കൊലപാതകത്തെയും അതിന്റെ ഉത്തരവാദിത്തെത്തയും എസ്.ഡി.പി.ഐക്കു മേല്‍കെട്ടിവച്ച് സംസ്ഥാനത്തെങ്ങും സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ഗൂഢമായ നീക്കമാണു നടക്കുന്നതെന്നും അ്േദ്ദഹം പറഞ്ഞു. എന്നാല്‍ കൊലപാതകം എസ്.ഡി.പി.ഐ ഏറ്റെടുത്തുവെന്നുംകൊലനടത്തിയതായി സമ്മതിച്ചുവെന്നും ആരോപിച്ച് കൈരളി ചാനല്‍ വാര്‍ത്ത നല്‍കിയത് എസ്.ഡി.പി.ഐയെ ചൊടിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ചു മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
ഇന്ന് രാവിലെ മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ കൊലപാതകത്തോടും കാമ്പസ് ഫ്രണ്ടിനോടുമുള്ള പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നു പിന്നീട് പി അബ്ദുല്‍ മജീദ് ഫൈസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിദ്യാര്‍ത്ഥി നേതാവിന്റെ കൊലപാതകത്തെ അപലപിച്ചതിനോടൊപ്പം അതിലേക്ക് നയിച്ച സാഹചര്യങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് ഞാന്‍ ചെയ്തത്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് മഹാരാജാസിലുണ്ടായത് ഏകപക്ഷീയാക്രമണമല്ലെന്നും നൂറോളം വരുന്ന എസ്.എഫ്.ഐക്കാരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് അഭിമന്യുവിന് കുത്തേറ്റതെന്ന് സംശയമുണ്ടെന്നും അത് കൂടി പോലീസ് അന്വേഷണ വിധേയമാക്കണമെന്നുമാണ് ഞാന്‍ പറഞ്ഞത്. വാക്കുകള്‍ വളച്ചൊടിച്ച് സംസ്ഥാന പ്രസിഡന്റിനെ ഉദ്ധരിച്ച് കൊണ്ട് തന്നെ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് സംഘര്‍ഷം വ്യാപിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. മുന്‍ വിധിയോടെയും രാഷ്ട്രീയ ലക്ഷ്യത്തോടെയും പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധം വാര്‍ത്ത നല്‍കാതിരിക്കുവാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നുതായും പി അബ്ദുല്‍ മജീദ് ഫൈസി പത്രക്കുറിപ്പില്‍ അറിയിച്ചു.

വിദ്യാര്‍ത്ഥി നേതാവിന്റെ കൊലപാതകം;
സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള നീക്കം അപലപനീയം-എസ്.ഡി.പി.ഐ

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തെയും അതിന്റെ ഉത്തരവാദിത്തം എസ്.ഡി.പി.ഐക്ക് മേല്‍ കെട്ടിവെച്ച് സംസ്ഥാനത്തെങ്ങും സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള സി.പി.എം നീക്കത്തെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് അപലപിച്ചു. പാര്‍ട്ടിയുടെ കൊടികളും ബോര്‍ഡുകളും നശിപ്പിക്കുന്നത് ബോധപൂര്‍വ്വമായ ഗൂഢാലോചനയുടെ ഭാഗമാണ്.
വൈകാരിക സാഹചര്യം മുതലെടുത്ത് വില കുറഞ്ഞ രാഷ്ട്രീയ താല്‍പ്പര്യം നടപ്പിലാക്കുന്നതിന് പകരം കലാലയങ്ങള്‍ സംഘര്‍ഷഭരിതമാക്കുന്നതില്‍ തങ്ങളുടെ പങ്കിനെക്കുറിച്ച് ആത്മപരിശോധന നടത്താന്‍ സി.പി.എം തയ്യാറാവേണ്ടതുണ്ട്. കാംപസ് ഫ്രണ്ട് അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് സംസ്ഥാനത്തെ പല കാംപസുകളിലും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും അവരുടെ പ്രവര്‍ത്തകരെയും നേതാക്കളെയും മാരകമായി അക്രമിക്കുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയാണ് മഹാരാജാസ് കോളേജിലുണ്ടായത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ രക്തംപുരണ്ട സംഘടനയാണ് എസ്.എഫ്.ഐ. അവരുടെ അഹങ്കാരവും ആധിപത്യ മനോഭാവുമാണ് കാംപസുകളെ സംഘര്‍ഷഭരിതമാക്കിക്കൊണ്ടിരിക്കുന്നത്.
കാംപസ് ഫ്രണ്ട് എസ്.ഡിപി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയല്ല. എന്നാല്‍ ഏതൊരു സംഘടനയുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് വേണ്ടി പാര്‍ട്ടി നിലകൊള്ളും. കയ്യൂക്ക് കാണിക്കുന്നവര്‍ക്ക് മാത്രം സംവരണം ചെയ്തതല്ല സ്വാതന്ത്ര്യം. കലാലയങ്ങളിലും പുറത്തും സ്വതന്ത്രമായ ആശയവിനിമയത്തിന് പോലീസ് സംരക്ഷണമൊരുക്കണം. കൊലപാതകത്തിന് കാരണമായ മുഴുവന്‍ സാഹചര്യങ്ങളും പരിശോധിക്കുവാനും മുന്‍വിധികളില്ലാത്ത നിയമനടപടിക്കും ആഭ്യന്തരവകുപ്പ് തയ്യാറാവണം. കാര്യങ്ങള്‍ വ്യക്തത വരുന്നതിന് മുമ്പ് വിചാരണയും വിധിപ്രസ്താവവും നടത്തുന്നത് നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ സഹായകമാവുകയുള്ളൂ.
കോളേജുകളില്‍ പുതിയ അധ്യയന വര്‍ഷമാരംഭിക്കുന്ന ദിവസം തന്നെ ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ ദാരുണ മരണം സംഭവിച്ചത് ദുഃഖകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളിയുടെ വ്യാജവാര്‍ത്തക്കെതിരെ പ്രകടനം നടത്തി

മലപ്പുറം: അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐ ആണെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി സമ്മതിച്ചുവെന്ന കൈരളി ചാനലില്‍ വന്ന വ്യാജമാണെന്നാരോപിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റി മലപ്പുറം നഗരത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സത്യസന്ധമായ മാധ്യമ ധര്‍മ്മം നിര്‍വഹിക്കേണ്ട ചാനല്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട് വര്‍ഗീയ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രകടനക്കാര്‍ വിളിച്ചു പറഞ്ഞു. രാവിലെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി എമര്‍ജിങ് മലപ്പുറം പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനായി ടൗണ്‍ഹാളില്‍ എത്തിയിരുന്നു. അതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് അബ്ദുല്‍ മജീദ് ഫൈസി സംസാരിക്കുകയും ചെയ്തിരുന്നു. മഹാരാജാസില്‍ നടന്നത് ഏകപക്ഷീയമായ ആക്രമണമായിരുന്നില്ലെന്നാണ് ഫൈസി പറഞ്ഞത്. എന്നാല്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചാനല്‍ കൊലപാതകം നടത്തിയത് അഭിമന്യുവിനെ കൊലപ്പെടുത്തിയത് തങ്ങളെന്ന് എസ്ഡിപിഐ, സ്വയരക്ഷക്ക് വേണ്ടിയാണ് അഭിമന്യുവിനെ കുത്തിയത്, കൊന്നത് ഞങ്ങള്‍ എന്നെല്ലാമുള്ള സ്‌ക്രോളിങോട് കൂടിയാണ് വാര്‍ത്ത നല്‍കിയത്. സംപ്രേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ ചാനലില്‍ ബന്ധപ്പെട്ടപ്പോള്‍ ക്ഷമാപണം നടത്തുകയും വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ വ്യാജ പ്രചരണം പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും പൊതുജനമധ്യത്തില്‍ ഇടിച്ചു താഴ്ത്താനുള്ള ഉദ്ദേശ്യത്തോടുകൂടിയുള്ളതായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ചാനല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ മലപ്പുറം പ്രസ്‌ക്ലബ് ഭാരവാഹികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്രകടനം നഗരത്തിലേക്ക് മാറ്റുകയായിരുന്നു. ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, മുസ്തഫ മാസ്റ്റര്‍, ഹംസ മഞ്ചേരി നേതൃത്വം നല്‍കി.

Sharing is caring!