താനൂര്‍ ഉണ്യാലില്‍ വീണ്ടും ലീഗ് അക്രമം

താനൂര്‍ ഉണ്യാലില്‍ വീണ്ടും ലീഗ് അക്രമം. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അസ്ഹറുദീന് എന്ന ഷമീറിന് വെട്ടേറ്റു. ചൊവ്വാഴ്ച രാത്രി പത്തരയോടെ ഉണ്യാലില്‍ നിന്നും സുഹൃത്തിന്റെ കൂടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് വെട്ടേറ്റത്.
ഓട്ടോയിലെത്തിയ ലീഗ് ക്രിമിനല്‍ സംഘം വേരൂര്‍ സ്മാരക റോഡില്‍ വച്ച് ഷമീറിന്റെ കാലില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഷമീറിന്റെ ഫോട്ടോ ഉപയോഗിച്ച് നവ മാധ്യമങ്ങളില്‍ കൊല്ലുമെന്ന ഭീഷണി മുഴക്കിയിരുന്നു. ഒരു മാസം മുമ്പാണ് പറവണ്ണ ആലിന്‍ചുവട് വച്ച് ഡിവൈഎഫ്ഐ പ്രവര്ത്തകന് അക്കുവിനെ മൃഗീയമായി വെട്ടി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം അഞ്ചുടിയില്‍ സിപിഐ എം പ്രവര്‍ത്തകരെയും, പ്രവര്‍ത്തകരുടെ വീടുകളും ലീഗ് ആക്രമിച്ചിരുന്നു.അക്രമം അവസാനിപ്പിക്കാന്‍ മുസ്ലിം ലീഗ് ഒരുക്കമില്ല എന്നതിന്റെ തെളിവാണ് തുടര്‍ച്ചയായുള്ള അക്രമം.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]