യു എ ഇ കോൺസുലേറ്റിൽ നിന്നെത്തിയ പെട്ടികൾ കസ്റ്റംസ് പരിശോധിച്ചു
മലപ്പുറം: യു എ ഇ കോൺസുലേറ്റ് വിവാദത്തിനാധാരമായ മതഗ്രന്ഥത്തിന്റെ സാമ്പിൾ വരുത്തി കസ്റ്റംസ് പരിശോധന നടത്തി. ഒരു മതഗ്രന്ഥം 576 ഗ്രാം ആണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. സി ആപ്റ്റിലെ അഞ്ച് ഉദ്യോഗസ്ഥരിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഘരിച്ചിട്ടുണ്ട്. വട്ടിയൂർകാവ് ഓഫീസിന്റെ ചുമതലക്കാരൻ, ഡെലിവറി സ്റ്റോർ ഇൻചാർജ്, ഡ്രൈവർ, സെക്യൂരിറ്റി ഓഫീസർ, പ്രൊഡക്ഷൻ ഇൻ ചാർജ് എന്നിവരിൽ നിന്നുമാണ് വിവരം ശേഖരിച്ചത്.
യു എ ഇ കോൺയുലേറ്റിൽ നിന്നും 32 പെട്ടികളാണ് സി ആപ്റ്റിലേക്ക് എത്തിച്ചത്. ഇത് സി ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. മതഗ്രന്ഥങ്ങൾക്ക് പുറമെ ഇതിൽ എന്തെങ്കിലും ഉണ്ടോ എന്നതടക്കമുള്ള വിശദമായ അന്വേഷണം നടത്തി വരുകയാണെന്നും കസ്റ്റംസ് അറിയിച്ചു.
ജൂൺ 25 ന് മലപ്പുറത്തേക്ക് കൊണ്ടു പോകാനായി സി ആപ്റ്റിന്റെ അടച്ചുമൂടിയ വണ്ടിയിൽ പാഠപുസ്തകങ്ങൾ സൂക്ഷിച്ചിരുന്നു. യു എ ഇ കോൺസുലേറ്റിൽ നിന്നെത്തിയ 32 പെട്ടികളിൽ 30 എണ്ണം പുസ്തകങ്ങൾക്കൊപ്പം മലപ്പുറത്തേക്ക് ഈ വാഹനത്തിൽ കൊണ്ടു പോയി. 2 എണ്ണം ജീവനക്കാരനെ കൊണ്ട് പൊട്ടിച്ചു.അതിൽ മതഗ്രന്ഥമായിരുന്നു. ശേഷം പെട്ട് ഡെലിവറി സ്റ്റോറിലേക്ക് മാറ്റി. ഇതിൽ ഒന്ന് കസ്റ്റംസ് അന്വേഷണ ആവശ്യങ്ങൾക്കായ് കൊണ്ടുപോയി.
ഈ മതഗ്രന്ഥങ്ങൾ എവിടെ അച്ചടിച്ചു, ആര് കൊടുത്തയച്ചു, ഇവിടെ ലഭ്യമായ മതഗ്രന്ഥങ്ങൾ എന്തിന് ഇറക്കുമതി ചെയ്തു എന്ന വിഷയങ്ങളൊക്കെ കസ്റ്റംസ് പരിശോധനയിലാണ്. മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണോ സി ആപ്റ്റിൽ പെട്ടികൾ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.
RECENT NEWS
താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ നാല് പോലീസുകാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒന്നാംപ്രതി ജിനേഷ്, രണ്ടാംപ്രതി ആല്ബിന് അഗസ്റ്റിന്, മൂന്നാംപ്രതി അഭിമന്യൂ, നാലാംപ്രതി വിപിന്‍ എന്നിവരെയാണ് സി.ബി.ഐ. [...]