28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
![28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും](https://cdn.statically.io/img/malappuramlife.com/wp-content/uploads/2023/12/Othayi-Manaf.jpg)
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് മുമ്പാകെ നാളെ ആരംഭിക്കും. പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരായ കേസിലെ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ്, സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ, കൂട്ടുപ്രതികളായ 17-ാം പ്രതി നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19-ാം പ്രതി എളമരം മപ്രം പയ്യനാട്ട്തൊടിക കബീര്‍ എന്ന ജാബിര്‍ എന്നിവരുടെ വിചാരണയാണ് ആരംഭിക്കുന്നത്.
പ്രമാദമായ നിരവധികേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയ സി.ബി.ഐയുടെ മുന്‍ സീനിയര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍ അനില്‍കുമാറാണ് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി ഹാജരാവുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച സി.ബി.ഐ പ്രോസിക്യൂട്ടര്‍ക്കുള്ള 2006ലെ സ്വര്‍ണമെഡല്‍ ജേതാവാണ് അനില്‍കുമാര്‍. 16 വര്‍ഷത്തെ സേവനത്തിനു ശേഷം സി.ബി.ഐയില്‍ നിന്നും വിരമിക്കുകയായിരുന്നു. സി.ബി.ഐ ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂവായിരത്തിലേറെ കേസുകളില്‍ സി.ബി.ഐക്ക് വേണ്ടി ഹാജരായ അനില്‍കുമാര്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ വിജയകരമായ പ്രോസിക്യൂഷനിലൂടെ പ്രതികള്‍ക്ക് ശിക്ഷ നല്‍കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്.
മനാഫ് വധക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ രണ്ട് തവണ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നിട്ടും സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിരുന്നില്ല. ഒടുവില്‍ മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതി അലക്ഷ്യഹര്‍ജി സമര്‍പ്പിച്ചതോടെയാണ് അനില്‍കുമാറിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
ഒമാനിൽ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ പതിനൊന്നരയോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഏഴാം പ്രതിയായിരുന്ന അന്‍വറിന്റെ പിതാവ് പി.വി ഷൗക്കത്തലി കുറ്റപത്രം സമര്‍പ്പിക്കും മുമ്പെ മരണപ്പെട്ടു. നിരവധി ദൃക്സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വര്‍ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്.
കേസില്‍ പി.വി അന്‍വറിന്റെ രണ്ട് സഹോദരീപുത്രന്‍മാരടക്കം നാല് പ്രതികളെ 23 വര്‍ഷമായിട്ടും പോലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാന്‍ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടാന്‍ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് അന്‍വറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ് ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കീഴടങ്ങിയത്. ഒന്നാം പ്രതിയായ മാലങ്ങാടന്‍ ഷെഫീഖ് കഴിഞ്ഞ 25 വര്‍ഷമായി ദുബായില്‍ സുഖജീവിതം നയിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഷാര്‍ജയില്‍ നിന്നും ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ കരിപ്പൂരിലെത്തിയപ്പോള്‍ 2020 ജൂണ്‍ 24നാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയായിരുന്ന പി.വി അന്‍വര്‍ എം.എല്‍.എയടക്കം വെറുതെവിട്ട 21 പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലും സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കേസിന്റെ 37 പേജുള്ള കുറ്റപത്രം 2000 മാര്‍ച്ച് 29നാണ് എടവണ്ണ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 78 സാക്ഷികളാണുള്ളത്. ഒന്നാം സാക്ഷി ചേറാത്തൊടിക ഹംസ രണ്ടാം സാക്ഷിയും മനാഫിന്റെ സഹോദരിയുമായ ഫാത്തിമ എന്നിവരെയാണ് ആദ്യ ദിവസം വിസ്തരിക്കുക.
RECENT NEWS
![](https://malappuramlife.com/wp-content/uploads/2024/07/Manjalamkuzhi-Ali.jpg)
ഡിഗ്രി വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ സ്ത്രീകൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കി മഞ്ഞളാംകുഴി അലി
മലപ്പുറം: ഡിഗ്രി വിദ്യാഭ്യാസം പാതിയിലുപേക്ഷിക്കേണ്ടി വന്ന മങ്കട മണ്ഡലത്തിലെ വനിതകള്‍ക്ക് അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് അവസരമൊരുങ്ങുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ രാമപുരത്തെ ജെംസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ [...]