മലപ്പുറത്തെ നവകേരള സദസ്സില്‍ ജനകീയ പ്രശ്‌നങ്ങളുന്നയിച്ച് ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറത്തെ നവകേരള സദസ്സില്‍ ജനകീയ പ്രശ്‌നങ്ങളുന്നയിച്ച് ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള പ്രഭാത സദസ്സില്‍ ജില്ലയിലെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. കേരളത്തിലെ വിദ്യാഭ്യാസ സ്‌കെയിലില്‍ പ്രഥമ സ്ഥാനത്തുള്ള മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ ക്ലാസുകളില്‍ എഴുപത് വിദ്യാര്‍ത്ഥികള്‍ വരെ ഒരുമിച്ചിരുന്ന് പഠിക്കേണ്ടി വരുന്നു. ഇതിന് ശാശ്വത പരിഹാരം കണ്ടെത്തണം. കൂടാതെ ജില്ലക്ക് ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജും ബി.എഡ് കോളേജും അടിയന്തിരമായി അനുവദിക്കണം.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ഉപകരണങ്ങളോ സൗകര്യങ്ങളോ ഫക്കല്‍റ്റിയോ ഇല്ലാത്തതും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംവിധാനങ്ങളോടും കൂടിയ തലത്തിലേക്ക് മഞ്ചേരി മെഡിക്കല്‍ കോളേജിനെ ഉയര്‍ത്തണമെന്നും അദ്ദേഹം ഉണര്‍ത്തി.  വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പീഢനങ്ങളും ഒരു തരത്തിലും വെച്ച് പൊറുപ്പിക്കാന്‍ സാധിക്കാത്തതാണ്. അത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാവണം. എന്നാല്‍ പോക്‌സോ നിയമത്തെ ചൂഷണം ചെയ്ത് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ കിടക്കുന്നവരുടെ എണ്ണം നാലായിരത്തിന് മുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരപരാധികളുടെ അധ്യാപനവും കുടുംബ ജീവിതവും ഇതോട്കൂടെ താറുമാറാകുന്നു. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. വളരെ ന്യായമായ ആവശ്യങ്ങളാണിതെന്നും അനുഭാവ പൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

നവവരന്റെ ജീവനെടുത്ത ബൈക്കപകടത്തിൽ പരുക്കേറ്റ യുവതിയും മരണപ്പെട്ടു

പ്രളയം, ഓഖി, നിപ്പ, കാലവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ കൃത്യമായ ഏകോപനത്തിലൂടെ അതിജീവിച്ച സര്‍ക്കാരിനെ ഖലീല്‍ ബുഖാരി തങ്ങള്‍ പ്രത്യേകം പ്രശംസിക്കുകയും ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുന്ന ഒരു മന്ത്രിസഭ തുല്യതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!