കൈക്കുഞ്ഞുമായി ഒന്നര വയസുകാരിയുടെ മാല മോഷ്ടിച്ച് മുങ്ങിയ യുവതിക്കായി തിരച്ചില്‍

കൈക്കുഞ്ഞുമായി ഒന്നര വയസുകാരിയുടെ മാല മോഷ്ടിച്ച് മുങ്ങിയ യുവതിക്കായി തിരച്ചില്‍

താനൂര്‍: കൈക്കുഞ്ഞുമായി വിവാഹ മണ്ഡപത്തിലെത്തിയ യുവതി ഒന്നര വയസ്സുകാരിയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച് മുങ്ങി. താനൂരിലാണു സംഭവം. താനൂര്‍ ഒലീവ് ഓഡിറ്റോറിയത്തില്‍ നടന്ന കവര്‍ച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്.

കഴിഞ്ഞ വെള്ളിയാഴ്ച താനൂര്‍ എടക്കടപ്പുറം കുട്ടിയച്ചിന്റെ പുരക്കല്‍ ഇസ്ഹാക്ക് മകള്‍ ഒന്നര വയസുകാരി ഫാത്തിമ ഹൈറീന്റെ കഴുത്തിലെ സ്വര്‍ണ്ണച്ചെയിന്‍ പൊട്ടിച്ചെടുത്താണ് യുവതി മുങ്ങിയത്. ഇസ്ഹാക്കിന്റെ സഹോദരന്‍ മജീദിന്റെ മകള്‍ മാജിദയുടെ കല്യാണത്തിനിടെയാണ് സംഭവം. കൈക്കുഞ്ഞുമായി ഓഡിറ്റോറിയത്തിലെത്തിയ യുവതി ഒരു മണിക്കൂറോളം ഓഡിറ്റോറിയത്തില്‍ ചെലവിട്ടിട്ടുണ്ട് ഇതിനിടെ ഭക്ഷണവും കഴിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധി ഐക്കണ്‍ എന്ന് കെ ടി ജലീല്‍, പിന്തുണയുമായി പി വി അന്‍വറും
ഹാളിലെ മുന്‍ ഭാഗത്ത് ജ്യേഷ്ഠ സഹോദരി ഫാത്തിമ ഷഹീമയുടെ മടിയിലിരുന്ന് കളിക്കുന്നതിനിടെ ഇവിടെയെത്തിയാണ് യുവതി ഫാത്തിമ ഹൈറീന്റെ കഴുത്തില്‍ നിന്ന് ഒരു പവനിലേറെ തൂക്കം വരുന്ന മാല കവര്‍ന്നത്. ഷഹീമയുടെ മടിയില്‍ നിന്ന് ഹൈറീനെ വാങ്ങി താലോലിക്കുകയും തന്ത്രത്തില്‍ മാല പൊട്ടിച്ച ശേഷം കുട്ടിയെ തിരിച്ചേല്‍പ്പിച്ച് രക്ഷപ്പെടുകയുമായിരുന്നു. കുറഞ്ഞ സമയത്തിനകമാണ് മാല പൊട്ടിക്കല്‍ നടന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ വിവാഹത്തിനെത്തിയ സ്ത്രീയെ ഏല്‍പ്പിച്ച ശേഷമാണ് യുവതി ഓഡിറ്റോറിയത്തിന്റെ മുന്‍ഭാഗത്തെത്തി കവര്‍ച്ച നടത്തിയിട്ടുള്ളത്. കവര്‍ച്ചക്ക് പിന്നാലെ പുറത്തിറങ്ങിയ യുവതി ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. വിവാഹത്തിന് സ്ത്രീകള്‍ എത്തിയ ഓട്ടോയിലാണ് യുവതി രക്ഷപ്പെട്ടത്. കയ്യില്‍ ഹാന്‍ഡ് ബാഗുമായി ആകര്‍ഷകമായ രീതിയില്‍ വസ്ത്രം ധരിച്ച് പന്ത്രണ്ടരയോടെ എത്തുന്ന യുവതി ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലാണ് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞിട്ടുള്ളത്. ഇസ്ഹാക്ക് താനൂര്‍ പൊലീസില്‍ പരാതി നല്‍കി.

Sharing is caring!