മലപ്പുറത്തെ പതിനാലുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്ക് ഏഴര വർഷം കഠിനതടവ്

മലപ്പുറത്തെ പതിനാലുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്ക് ഏഴര വർഷം കഠിനതടവ്

പെരിന്തൽമണ്ണ: പതിനാല് വയസുകാരിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവും, 22,000 രൂപ പിഴയും. മണ്ണാർമല പച്ചീരി വീട്ടിൽ ജിനേഷ് (23)നെയാണ് കോടതി ശിക്ഷിച്ചത്.

പ്രതി പെണ്‍കുട്ടിയെ നിരന്തരം പിന്തുടരുകയും പ്രണയാഭ്യർഥന നടത്തുകയും ചെയ്തിരുന്നു. 2022 ഏപ്രില്‍ മാസത്തില്‍ പ്രതിയുടെ പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള വിരോധം വെച്ച് അതേ വർഷം ജൂലൈ 7 പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ കൊല്ലണമെന്ന ഉദ്ദേശത്തോട് കൂടി പിന്‍തുടര്‍ന്ന് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വയറിനും കഴുത്തിനും കുത്തുകയായിരുന്നു. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്.
ആറാം ക്ലാസുകാരനെ പീഡിപ്പിച്ചു, മലപ്പുറത്തെ മദ്രസാധ്യാപകന് മുപ്പത്തേഴര വർഷം കഠിന തടവ്
2022 ജൂലൈ 7ാം തിയ്യതി കേസ് രജിസ്റ്റര്‍ ചെയ്ത് ആദ്യന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് പെരിന്തല്‍മണ്ണ പോലീസ് സബ് ഇന്‍സ്പെക്ടര്‍ സി.കെ നൗഷാദും തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ ആയ സി.അലവിയുമാണ്. പ്രതി അന്നേ ദിവസം മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ് വരികയാണ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ സപ്ന.പി.പരമേശ്വരത്ത് ഹാജരായി, പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Sharing is caring!