കാളികാവിലെ പ്ലസ് ടു വിദ്യാർഥിനിയെ കുറിച്ചുള്ള വാർത്ത വ്യാജമെന്ന് നിഗമനം, മാതൃഭൂമിയുടെ കാളികാവ് ലേഖകനെ തേടി സൈബർ ലോകം
കാളികാവ്: അനിയത്തിക്ക് വേറെ യൂണിഫോം തയിക്കാൻ ഗതിയില്ലാത്തതിനാൽ ഛായം പൂശരുതെന്ന് പറഞ്ഞ പെൺകുട്ടിയെന്ന നിലയിൽ പ്രമുഖ മാധ്യമത്തിൽ വന്ന വാർത്ത വ്യാജമെന്ന് നിഗമനം. പെൺകുട്ടിയുടെ വേദന അറിഞ്ഞതോടെ പലരും സഹായ വാഗ്ദാനവുമായി സമീപത്തെ പല ഓഫിസുകളേയും സമീപിച്ചെങ്കിലും ഇങ്ങനെയൊരു സംഭവം ആർക്കും അറിയില്ലായിരുന്നു. ഇതോടെയാണ് വാർത്ത കെട്ടിചമച്ചതെന്ന നിഗമനത്തിലേക്ക് എത്തിയത്.
പരീക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയതോടെ വിദ്യാർഥികൾ പരസ്പരം ഛായം തേക്കുന്നതിനിടെയാണ് ഒരു വിദ്യാർഥിനി അത് തടഞ്ഞത്. അടുത്ത അധ്യയന വർഷം തന്റെ അനിയത്തിക്ക് ഉപയോഗിക്കാനുള്ളതാണെന്ന് കരഞ്ഞ് പറഞ്ഞാണ് ഛായം തേക്കുന്നത് തടഞ്ഞത്. ഇത് പത്രത്തിൽ വന്നതോടെ വൈറൽ ആവുകയായിരുന്നു.
വാർത്ത വൈറലായതോടെ ഒട്ടേറെ പേർ പെൺകുട്ടിക്കും, കുടുംബത്തിനും സഹായവുമായെത്താൻ തയ്യാറായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ സഹായം നൽകാൻ തയ്യാറായി രംഗത്ത് വന്നു. ഇതേ തുടർന്ന് സ്കൂളിലും, നാട്ടിലും, പോലീസ് സ്റ്റേഷനിലും അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരു സംഭവം ആർക്കും അറിയില്ലായിരുന്നു. വിദ്യാർഥികൾക്ക് വേണ്ട കൈ മെയ്യ് മറന്ന് രംഗത്തുള്ള പി ടി എയ്ക്കും ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നില്ല. ഇതോടെ സാങ്കൽപിക വിദ്യാർഥിനിയെ സൃഷ്ടിച്ച് വാർത്ത നൽകുകയായിരുന്നുവെന്ന നിഗമനത്തിലേക്ക് ഇവരെല്ലാം എത്തിയത്.
RECENT NEWS
സിവിൽ സർവീസ് പരീക്ഷയിൽ 317 റാങ്ക് നേടിയ പറവത്ത് ഫാത്തിമ ഷിംനയെ ഇ ടി ആദരിച്ചു
മലപ്പുറം: സിവിൽ സർവീസ് പരീക്ഷയിൽ 317 റാങ്ക് നേടിയ പറവത്ത് ഫാത്തിമ ഷിംനയെ മലപ്പുറം പാർലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ വീട്ടിൽ ചെന്ന് ആദരിച്ചു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക പ്രദേശങ്ങളിലെ പെണ് കുട്ടികൾ സിവിൽ സർവീസ് [...]