മലപ്പുറം തെയ്യാലയില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് ലൈസന്‍സ് റദ്ദാക്കി

മലപ്പുറം തെയ്യാലയില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് ലൈസന്‍സ് റദ്ദാക്കി

മലപ്പുറം: മലപ്പുറം തെയ്യാലയില്‍ വിദ്യാര്‍ത്ഥിനി സഞ്ചരിച്ച സ്‌കൂള്‍ ബസ് നിയമം ലംഘിച്ചാണ് സര്‍വീസ് നടത്തിയിരുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സ്‌കൂള്‍ ബസ് ടാക്‌സടച്ചിട്ടില്ലെന്നും സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിച്ചിട്ടില്ലെന്നും ഹാന്‍ബ്രേക്കില്ലെന്നും പരിശോധനയില്‍ വ്യക്തമായി. ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് ലൈസന്‍സ് റദ്ദാക്കി. കുട്ടിയെ ഇടിച്ച ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍ ബസില്‍ നിന്ന് കുട്ടികള്‍ ഇറങ്ങുന്നത് കണ്ടിട്ടും വേഗത കുറയ്ക്കാതിരുന്നതിനാണ് കേസ്. ലൈസന്‍സും റദ്ദാക്കി.
സ്‌കൂള്‍ ബസില്‍ ആയ ഇല്ലാതിരുന്നതിനാല്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെയും പ്രധാനാദ്ധ്യാപകനെതിരെയും നടപടി വേണമെന്ന് ജില്ലാ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പരീക്ഷ കഴിഞ്ഞ് മടങ്ങിയ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരേ വന്ന ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ചു. തെയ്യാല എസ്.എന്‍ യു.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പാണ്ടിമുറ്റം സ്വദേശി വെള്ളിയത്ത് ഷാഫികുത്സു ദമ്പതികളുടെ മകളുമായ ഷഫ്‌ന ഷെറിന്‍(10) ആണ് വീടിനടുത്തു വച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. താനൂര്‍ തെയ്യാലയില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.

സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി പിന്നിലൂടെ റോഡ് മുറിച്ചു കടന്ന കുട്ടി ഗുഡ്‌സ് ഓട്ടോയുടെ മുന്നില്‍പ്പെടുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ റോഡിലേക്ക് തെറിച്ച് വീണ വിദ്യാര്‍ത്ഥിനിയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി സുരക്ഷിതമായി റോഡ് മുറിച്ചു കടന്നുവെന്ന് ഉറപ്പ് വരുത്താതെ സ്‌കൂള്‍ ബസ് യാത്ര തുടര്‍ന്നതായി സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സഹായി ഇല്ലാതെയാണ് സ്‌കൂള്‍ ബസ് സര്‍വ്വീസ് നടത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.സ്‌കൂള്‍ ബസിന്റെയും ഗുഡ്‌സ് ഓട്ടോയുടെയും ഡ്രൈവര്‍മാര്‍ക്കെതിരേ കേസ് സ്‌കൂളിനെതിരെയും നടപടിക്ക് ശുപാര്‍ശ

Sharing is caring!