മലപ്പുറം വടക്കുംമുറിയിലെ ക്ഷേത്രത്തില്‍ പട്ടാപകല്‍ കയറി വീട്ടമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച് മോഷണം

മലപ്പുറം വടക്കുംമുറിയിലെ ക്ഷേത്രത്തില്‍ പട്ടാപകല്‍ കയറി വീട്ടമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച്  മോഷണം

മലപ്പുറം: നിത്യകര്‍മ്മങ്ങള്‍ക്ക് പോലും വരുമാനം കുറവായ ക്ഷേത്രത്തില്‍ പട്ടാപകല്‍ കയറി വീട്ടമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച് മോഷണം. മലപ്പുറം വളാഞ്ചേരി കാര്‍ത്തല വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലാണ് പട്ടാപകല്‍ മോഷണത്തിനായി വധശ്രമം നടന്നത്. ഇരിക്കാരിക്കര മഠത്തില്‍ വിജയലക്ഷ്മി (61)നെയാണ് അന്യ സംസ്ഥാന യുവാവ് എന്ന് കരുതുന്നയാള്‍ മോഷണത്തിനായി അപായപ്പെടുത്താന്‍ ശ്രമം നടത്തിയത്.നിത്യകര്‍മ്മങ്ങള്‍ക്ക് പോലും വരുമാനം കുറവായതിനാല്‍ ശാന്തിക്കാരനെ മാത്രമേ ക്ഷേത്രത്തില്‍ നിയമിച്ചിട്ടുള്ളു എന്നതിനാല്‍ സ്വന്തം തറവാട്ടു ക്ഷേത്രംകൂടിയായ അയ്യപ്പ ക്ഷേത്രത്തില്‍ വിജയലക്ഷ്മിയാണ് അടിച്ചുതളി മറ്റു ജോലികളെല്ലാം പതിവായി ചെയ്യാറ് .
ഇക്കഴിഞ്ഞ രണ്ട് മൂന്ന് ദിവമായി പ്രതിയായ യുവാവ് രാവിലെ ക്ഷേത്രത്തില്‍ സ്ഥിരമായി വന്ന് ഇവരില്‍ നിന്ന് പായസം വാങ്ങി കഴിക്കാറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. കല്‍ക്കത്ത സ്വദേശിയാണ് , പനി കാരണം ജോലിക്ക് പോവാന്‍ കഴിയുന്നില്ല എന്നും യുവാവ് ഇവരോട് പറഞ്ഞതായി ഇവര്‍ പറഞ്ഞു . സംഭവം നടന്ന ബുധനാഴ്ച ദിവസവും ഇയാള്‍ വരികയും പായസം വാങ്ങി കഴിക്കുകയും പൂജാരി പോയ ശേഷം ഏകദേശം രാവിലെ 10.30 ന് പാത്ര ങ്ങള്‍ കഴുകുകയായിരുന്ന വിജയലക്ഷ്മിയുടെ പിറകിലൂടെ ചെന്ന് കഴുത്തില്‍ ഷാള്‍ ചുറ്റി ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. കഴുത്തില്‍ ഷാള്‍ മുറുകിയതോടെ ബോധം നഷ്ട്ടപ്പെട്ടു നിലത്ത് വീണ ഇവര്‍ മരണപ്പെട്ടെന്ന് കരുതി ആവാം പ്രതി സ്വര്‍ണ്ണത്തിന്റെ 3 വളകളും, ഒരു ചെയിന്‍, ഒരു മോതിരം എന്നിങ്ങനെ 6 പവന്‍ സ്വര്‍ണവും ബാഗില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയും മോഷ്ടിച്ചു കടന്നു കളഞ്ഞത്.ഉള്‍ഗ്രാമ മായതിനാലും ക്ഷേത്ര പൂജാ സമയം കഴിഞ്ഞ തിനാലും
വിജയലക്ഷ്മി യെ അപായപ്പെടുത്താന്‍ ശ്രമിച്ചത് ആരും അറിഞ്ഞില്ല. ചെറുതായിബോധം തിരിച്ച് കിട്ടിയ ഇവര്‍ ബന്ധുക്കളെയും മക്കളേയും മറ്റും അറിയിച്ചതിനാല്‍ അവശയായ ഇവരെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . വളാഞ്ചേരി പൊലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ച് കേസെടുത്തു.

Sharing is caring!