15 കാരന് പീഡനം : വയോധികനടക്കം രണ്ടു പേര്‍ റിമാന്റില്‍

15 കാരന് പീഡനം : വയോധികനടക്കം രണ്ടു പേര്‍ റിമാന്റില്‍

മഞ്ചേരി : വേങ്ങര സ്വദേശിയായ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന രണ്ടു കേസുകളില്‍ വയോധികനടക്കം രണ്ടു പേരെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2022 ജൂണ്‍ മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍  വലിയോറ ജവഹര്‍കോളനി
ഇല്ലിക്കല്‍ സൈതലവി (66)യെ കോടതി റിമാന്റ് ചെയ്തു. സ്‌കൂള്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന കുട്ടിയെ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റി പ്രതിയുടെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും അശ്ലീല വീഡിയോ കാണിച്ചു നല്‍കിയെന്നുമാണ് കേസ്. 2022 ആഗസ്റ്റ് മാസത്തില്‍ ഇതേ കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പുതുപള്ളിയിലെ മൂത്രപ്പുരയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേങ്ങര പത്തമൂച്ചി ചേലൂപ്പാടത്ത് അബ്ദുല്‍ ഖാദര്‍ (47)നെതിരെയുള്ള കേസ്. വേങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്ത ഇരു പ്രതികളെയും കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കയച്ചു.

Sharing is caring!