ഒരുവര്‍ഷമായി സംഘം ലഹരി കടത്തിയത് മലപ്പുറം വണ്ടൂരിലെ ഹോം സിറാമിക്സ് എന്ന സ്ഥാപനത്തിന്റെ മറവില്‍.

ഒരുവര്‍ഷമായി സംഘം ലഹരി കടത്തിയത് മലപ്പുറം വണ്ടൂരിലെ ഹോം സിറാമിക്സ് എന്ന സ്ഥാപനത്തിന്റെ മറവില്‍.

മലപ്പുറം: ബംഗളൂരുവില്‍നിന്നും മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി എത്തിച്ച 80 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി അന്തര്‍സംസ്ഥാന ലഹരി കടത്ത് സംഘം പിടിയില്‍ പിടിയില്‍അന്തര്‍സംസ്ഥാന ലഹരികടത്ത് സംഘത്തിലെ 5 പേര്‍ പിടിയിലായി. ബാംഗ്ലൂരില്‍ നിന്നും മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുന്ന മാരക മയക്കു മരുന്നായ എം.ഡി.എം.എ ഇവരില്‍ നിന്നും പിടികൂടി . ഇന്ന് പുലര്‍ച്ചെയാണ് കൊണ്ടോട്ടി മൊറയൂര്‍ ഹില്‍ ടോപ്പില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന ലഹരി മരുന്നുമായി എറണാംകുളം സ്വദേശികളടക്കം അഞ്ചു പേരെ പിടികൂടിയത്. വണ്ടൂര്‍ വാണിയമ്പലം കുറ്റിയില്‍ സ്വദേശികളായ സംഘത്തലവന്‍ മാട്ടറ വീട്ടില്‍ സജിന്‍ (40) കാട ബാബു എന്ന മുണ്ടേങ്ങാടന്‍ സുധീര്‍ ബാബു (41) , ‘, വലശ്ശേരി മുഹമ്മദ് റാഫി (35) എറണാംകുളം പള്ളുരുത്തി സ്വദേശി വലിയകത്ത് ഫര്‍ഹാന്‍ (22), ഫോര്‍ട്ട് കൊച്ചി സ്വദേശി കാവത്തി മനയത്ത് വീട്ടില്‍ തൗഫീഖ് (27) എന്നിവരേയാണ് ഉഅചടഎ ടീമും കൊണ്ടോട്ടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്നും 100 ഗ്രാം ഓളം എം.ഡി.എം.എപിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്. വണ്ടൂര്‍ വാണിയമ്പലം സ്വദേശിയായ സജിന്റെ നേതൃത്വത്തിലുള്ള വന്‍ അന്തര്‍ സംസ്ഥാന ലഹരി കടത്ത് സംഘമാണ് പിടിയിലായത്. വണ്ടൂരില്‍ ഹോം സിറാമിക്സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് ബാംഗ്ലൂരില്‍ നിന്നും 1 വര്‍ഷത്തോളമായി ലഹരി കടത്തിയിരുന്നത്. എറണാംകുളം ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ചും ഇവര്‍ ലഹരി വില്പന നടത്തി വരുന്നുണ്ട്.ഇവരെ ചോദ്യം ചെയ്തതില്‍ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി ലഹരിക്കടത്തു സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. കൂടുതല്‍ അന്വോഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫ്, കൊണ്ടോട്ടി സബ് ഇന്‍സ്പക്ടര്‍ നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡന്‍സാഫ് ടീമാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തി വരുന്നത്.

 

 

Sharing is caring!