മലപ്പുറം വഴിക്കടവില്‍ കാണാതായ 57കാരനെ 47ദിവസത്തിന് പോലീസ് കണ്ടെത്തിയ കഥ…
![മലപ്പുറം വഴിക്കടവില്‍ കാണാതായ 57കാരനെ 47ദിവസത്തിന് പോലീസ് കണ്ടെത്തിയ കഥ…](https://cdn.statically.io/img/malappuramlife.com/wp-content/uploads/2022/09/vazhi.jpg)
മലപ്പുറം: വഴിക്കടവ് മണിമൂളിയില്‍ നിന്നും കാണാതായ 57വയസ്സുകാരനെ 47 ദിവസത്തിന് ശേഷം വഴിക്കടവ് പോലീസ് കണ്ടെത്തി.
വഴിക്കടവ് മണിമൂളിയിലെ കുറ്റിപ്പുറത്ത് ഹൗസില്‍ അബ്ദുള്ളയെ കഴിഞ്ഞ ആഗസ്റ്റ് ഒന്നാം തിയ്യതി മുതല്‍ കാണാതായിരുന്നു. തുടുര്‍ന്ന് ആഗസ്റ്റ് അഞ്ചിന് ഇയാളുടെ ഭാര്യ മൈമൂന നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തു അന്വേഷിച്ചുവരുത്തിനിടെയാണ് അബ്ദുള്ള മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം തുടരുന്നതിനിടെ അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് പരാതിക്കാരി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് മറ്റൊതു പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു. അന്വേഷണത്തിനിടെ കാണാതായയാള്‍ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ എത്തുകയും പിന്നീട് ഗോവ,മംഗലാപുരംതുടര്ന്ന് കാസര്‍കോട്, കാഞ്ഞങ്ങാട് എറണാകുളം, പെരുമ്പാവൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വന്നതായി സൂചന ലഭിക്കുകയും ചെയ്തു. തുടര്‍ന്നു പോലീസ് മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ അന്വേഷിക്കുകയും പരാതിക്കിടയാക്കിയ സംഭവത്തിന് ശേഷം പരാതിക്കാരിയുടെ മുന്‍ ഭര്‍ത്താവിലുള്ള മകന്റെ പേരില്‍ കാണാതായ അബ്ദുള്ള യെ അപായപ്പെടുത്തിയിട്ടുണ്ട് എന്നും ഇനി അയാളെ നോക്കണ്ട എന്ന ഒരു മെസേജ് പരാതിക്കാരിക്ക് ലഭിച്ചിരുന്നു.
ഇത് പരാതിക്കാരിയുടെ മകനേയും സഹോദരങ്ങളേയും സംശയത്തിന്റെ നിഴലില്‍ വരാനും കാരണമായി.
മെസേജ് ലഭിച്ചത് പ്രകാരം അജ്ഞാത മൃതദേഹങ്ങള്‍ കണ്ടയിടങ്ങളില്‍ പോയി കണ്ട് അന്വേഷിച്ചും തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തില്‍ ഇത് കാണാതായയാള്‍ അന്വേഷണം വഴിതിരിച്ച് വിടുന്നതിനും പോലീസിനെ വട്ടംചുറ്റിക്കുന്നതിനുമായിരുന്നു എന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി.
അന്വേഷണങ്ങള്‍ക്കൊടുവില്‍ കാണാതായയാള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്ന് കൈയ്യിലെ പണം തീര്‍ന്നതിനാല്‍ സ്വാമിയായി അവതരിക്കുകയായിരുന്നു. ഇടുക്കി മുരിക്കശേരി വിശ്വാഗുരുകുലത്തില്‍ ശശിധരാനന്ദ സ്വാമികള്‍ എന്ന വ്യാജ പേരില്‍ സ്വാമിയായി കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും വന്ന സ്ഥലങ്ങളില്‍ സ്ഥിരമായി താമസിക്കാത്തതും അന്വേഷണ സംഘത്തിന് വന്‍ വെല്ലുവിളി സൃഷ്ടിച്ചു. അന്വേഷണ സംഘത്തില്‍ എസ് ഐ അജയകുമാര്‍ ടി, പ്രൊബേഷന്‍ എസ് ഐ സനീഷ് . ടി.എസ് പോലീസുകാരായ റിയാസ് ചീനി, ബിജു കെ പി, പ്രശാന്ത് കുമാര്‍. എസ് എന്നിവരുമുണ്ടായിരുന്നു. ഇയാളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.
RECENT NEWS
![](https://malappuramlife.com/wp-content/uploads/2024/07/Manjalamkuzhi-Ali.jpg)
ഡിഗ്രി വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ സ്ത്രീകൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കി മഞ്ഞളാംകുഴി അലി
മലപ്പുറം: ഡിഗ്രി വിദ്യാഭ്യാസം പാതിയിലുപേക്ഷിക്കേണ്ടി വന്ന മങ്കട മണ്ഡലത്തിലെ വനിതകള്‍ക്ക് അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് അവസരമൊരുങ്ങുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ രാമപുരത്തെ ജെംസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ [...]