പ്രവാസജീവിതംമതിയാക്കി നാട്ടിലെത്തി മലപ്പുറം മോങ്ങത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്ന 36കാരന്‍ കഞ്ചാവുമായി പിടിയില്‍

പ്രവാസജീവിതംമതിയാക്കി നാട്ടിലെത്തി മലപ്പുറം മോങ്ങത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്ന 36കാരന്‍ കഞ്ചാവുമായി പിടിയില്‍

മലപ്പുറം: പ്രവാസജീവിതംമതിയാക്കി മലപ്പുറം മോങ്ങത്ത് അളിയനോടൊപ്പം സ്റ്റൈലോ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്ന 36കാരന്‍ കഞ്ചാവുമായി പിടിയില്‍. ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന പള്ളിയാളിത്തൊടി ജെയ്സല്‍ എന്ന കുഞ്ഞുവാണ്(36)വഴിക്കടവ് പോലീസിന്റെ പിടിയിലായത്. വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ മുണ്ട അല്‍ മിറാജ് ഹോട്ടലിന് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്. എസ് ഐ വേണു ഒ. കെ, പ്രൊബേഷന്‍ എസ് ഐ ഫാത്തില്‍ റഹ്മാന്‍, പോലീസുകാരായ സുധീര്‍ ഇ.എന്‍, സുനില്‍ കെ.കെ, വി.പി.സനൂഷ്, അലക്സ് വര്‍ഗീസ്, പ്രസാദ് പി ഡി, സത്യന്‍. എന്‍. എം എന്നിവര്‍ സംഘത്തിലുണ്ടാ യിരുന്നു. 11ഗ്രാം കഞ്ചാവാണ് ഇയാളില്‍നിന്നും പിടികൂടിയത്. ഇത്തരത്തില്‍ ചെറുകിട കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെയും ഇവ വാങ്ങുന്നവരേയും കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഓണക്കാലത്ത് വ്യാജമദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി മലപ്പുറം ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കിയിരന്നു. തുടര്‍ന്നു സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഓഗസ്റ്റ് 30വരെ ജില്ലയില്‍ 420 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഹരി കടത്തുമായി ബന്ധപ്പെട്ട് 113 അബ്കാരി കേസുകളും 38 എന്‍.ഡി.പി.എസ്. കേസുകളും 269 കോട്പ കേസുകളും ഉള്‍പ്പടെയുള്ള 420 കേസുകളാണ് ഈകാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. കഞ്ചാവും എം.ഡി.എം.എ.യും അടക്കം വന്‍ ലഹരി വേട്ടയാണ് എക്‌സൈസിന്റെ ഓണം സ്‌പെഷ്യല്‍ പരിശോധനയില്‍ നടക്കുന്നത്. ട്രെയിന്‍ മാര്‍ഗവും അതിര്‍ത്തികളിലൂടെയുമാണ് പ്രധാനമായും ജില്ലയിലേക്ക് ലഹരി കടത്താന്‍ ശ്രമിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ജില്ലയില്‍ ആരംഭിച്ചത്. 475.75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 141.98 കിലോഗ്രാം കഞ്ചാവ്, 13.58 കിലോഗ്രാം പുകയില ഉല്‍പന്നങ്ങള്‍, 1166 ലിറ്റര്‍ വാഷ്, 8.5 ലിറ്റര്‍ ചാരായം, അഞ്ച് കഞ്ചാവ് ചെടികള്‍, 77.730 ഗ്രാം എം.ഡി.എം.എ., 20560 രൂപ തൊണ്ടിപ്പണം, 13 മൊബൈല്‍ ഫോണുകള്‍, 10 വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഓണക്കാലത്ത് വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്, അനധികൃത മദ്യനിര്‍മാണം, വില്‍പ്പന, മയക്കുമരുന്ന് കടത്ത് എന്നിവ തടയാനായി എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് പരിശോധന സെപ്തംബര്‍ 12 വരെ തുടരും. ജില്ലയിലെയും തമിഴ്‌നാട്ടിലെയും വനം ഉദ്യോഗസ്ഥര്‍, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്.

Sharing is caring!