യുവതിയുടെ പരാതിയില്‍ അഡ്വ.ജഹാംഗീറിനെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു
![യുവതിയുടെ പരാതിയില്‍ അഡ്വ.ജഹാംഗീറിനെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു](https://cdn.statically.io/img/malappuramlife.com/wp-content/uploads/2022/09/jaha.jpg)
മലപ്പുറം: യുവതിയുടെ പരാതിയില്‍ അഡ്വ.ജഹാംഗീറിനെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ച പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ പ്രചരിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഐടി ആക്ട് പ്രകാരമാണ് കേസ്. മലപ്പുറം സിജെഎം കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ അഭിഭാഷകന് കൂടിയായ ജഹാംഗീര്‍ ആമിന റസാഖ് വിവിധ അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കോളങ്ങളും എഴുതാറുണ്ടായിരുന്നു. പ്രമാദമായ പലകേസുകളിലും നിലപാടുകള്‍ പറഞ്ഞു ജഹാംഗീര്‍ ആമിന റസാഖ് രംഗത്തുവരാറുണ്ട്. ഇത്തരത്തിലുള്ള വ്യക്തിക്കെതിരെയുള്ള ആരോപണത്തെ കുറിച്ചു കഴിഞ്ഞ ദിവസങ്ങളില്‍തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനിടയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ ഒരു മാധ്യമത്തിലൂടെയാണ് വീട്ടമ്മ ജഹാംഗീറിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച് ഏലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ ഏലത്തൂരില്‍ കേസെടുക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു ഏലത്തൂര്‍ പൊലീസ്. പതിനാറ് വര്‍ഷം മുമ്പ് അഡ്വ. ജഹാംഗീര്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ ഒരു ട്യൂഷന് സെന്ററില്‍ അദ്ധ്യാപകനായും ജോലി നോക്കിയിരുന്നു. ആ ട്യൂഷന് സെന്ററിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു യുവതി. തന്റെ വിദ്യാര്‍ത്ഥിനിയായിരുന്ന യുവതിയോട് അക്കാലത്ത് ജഹാംഗീര്‍ പ്രണയം പറഞ്ഞെന്നും എന്നാല്‍ വിവാഹത്തിന്റെ വക്കില്‍ വരെയെത്തിയ ബന്ധത്തില്‍ നിന്നും ജഹാംഗീര്‍ കാരണമില്ലാതെ പിന്മാറിയെന്നുമായിരുന്നു ഈ യുവതി ആരോപിച്ചിരുന്നത്. അതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് 2018 ലാണ് ജഹാംഗീര്‍ വീണ്ടും യുവതിയെ കാണുന്നത്. വിവാഹിതയായിരുന്ന യുവതി അന്ന് ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുകയായിരുന്നു. യുവതിയോട് അടുത്ത ജഹാംഗീര്‍ മുമ്പ് യുവതിയെ ഉപേക്ഷിച്ചതില്‍ കുറ്റബോധമുണ്ടെന്നും ഭര്‍ത്താവിനെ ഡിവോഴ്സ് ചെയ്ത് വന്നാല്‍ കല്യാണം കഴിച്ചോളാമെന്നും വിശ്വസിപ്പിച്ചു. ജഹാംഗീറും ഡിവോഴ്സ് കഴിഞ്ഞ് നില്‍ക്കുകയാണെന്നാണ് അന്ന് യുവതിയോട് പറഞ്ഞതെന്നും യുവതി പരാതിയില്‍ പറഞ്ഞു.
തുടര്‍ന്ന് യുവതിയുമായി അയാള്‍ ബന്ധം സ്ഥാപിക്കുകയും. വിവാഹവാഗ്ദാനം നല്കി യുവതിയുമായി ശാരീരികബന്ധത്തിലേര്പ്പെട്ടിരുന്ന ജഹാംഗീര്‍ മൊബൈലില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും യുവതി പറയുന്നു. ഇതിനെ പറ്റി യുവതി ചോദിച്ചിട്ടും ജഹാംഗീര്‍ മറുപടി പറഞ്ഞില്ല. എന്നാല്‍ പിന്നീട് വിവാഹത്തിന്റെ കാര്യം യുവതി ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ജഹാംഗീര്‍ ഫോണ്‍ എടുക്കാതായെന്നുമാണ് യുവതി ആരോപിക്കുന്നത്.
താന്‍ വീണ്ടും ചതിക്കപ്പെടുകയാണോ എന്ന് യുവതി സംശയിച്ചുതുടങ്ങുന്നത് അപ്പോഴാണ്. ചിത്രങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യം യുവതി തിരിച്ചറിഞ്ഞത്. താന്‍ മാത്രമല്ല, മറ്റ് മുപ്പതോളം സ്ത്രീകളും ഇയാളുടെ ചതിയില്‍ വീണുപോയിട്ടുണ്ടെന്ന് യുവതി പറയുന്നു.തന്നെ ചതിച്ചാണ് ശാരീരികബന്ധത്തിലേര്പ്പെട്ടതെന്ന് മനസിലായതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ അഡ്വ. ജഹാംഗീര്‍ ആമിനാ റസാഖ് സിപിഎം അനുകൂല സൈബര്‍ പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സൈബര്‍ ഇടങ്ങളില്‍ വളരെയധികം അറിയപ്പെടുന്ന സിപിഎം അനുകൂല പ്രൊഫൈലാണ് ജഹാംഗീറിന്റെത്.യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ക്കെതിരെ രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ് എറണാകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് ഇയാളുടെ പരാതിയിന്മേലാണ്. കഴിഞ്ഞ പ്രളയത്തില്‍ വടക്കന്‍ ജില്ലകളില്‍ പ്രകൃതിദുരന്തങ്ങള്‍ സംഭവിച്ച് വലിയ നാശനഷ്ടങ്ങളുണ്ടായപ്പോള്‍ തെക്കന്‍ ജില്ലക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റും ഏറെ വിവാദമായിരുന്നു.
RECENT NEWS
![](https://malappuramlife.com/wp-content/uploads/2024/07/Manjalamkuzhi-Ali.jpg)
ഡിഗ്രി വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ സ്ത്രീകൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കി മഞ്ഞളാംകുഴി അലി
മലപ്പുറം: ഡിഗ്രി വിദ്യാഭ്യാസം പാതിയിലുപേക്ഷിക്കേണ്ടി വന്ന മങ്കട മണ്ഡലത്തിലെ വനിതകള്‍ക്ക് അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് അവസരമൊരുങ്ങുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ രാമപുരത്തെ ജെംസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ [...]