മലപ്പുറത്തെ 13കാരിയെ പീഡിപ്പിച്ച പാസ്റ്ററെന്ന് സ്വയം വിശേഷിപ്പിച്ച പ്രതി കുറ്റക്കാരെന്ന് കോടതി
![മലപ്പുറത്തെ 13കാരിയെ പീഡിപ്പിച്ച പാസ്റ്ററെന്ന് സ്വയം വിശേഷിപ്പിച്ച പ്രതി കുറ്റക്കാരെന്ന് കോടതി](https://cdn.statically.io/img/malappuramlife.com/wp-content/uploads/2022/08/kadathi.jpg)
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളുടെ ശരീരത്തില്‍ ബാധ കയറിയട്ടുണ്ടെന്നും പ്രാര്‍ത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച പാസ്റ്ററെന്ന് സ്വയം വിശ്വസിപ്പിച്ച പ്രതി 13കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയത് പലതവണ. പെരിന്തല്‍മണ്ണയില്‍ നടന്ന
പെന്തക്കോസ്ത് മേഖലാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ വ്യാജ പാസ്റ്റര്‍ കുടുംബത്തെ പറഞ്ഞു വഞ്ചിച്ച് കുഞ്ഞിനെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. പെരിന്തല്‍മണ്ണയില്‍ പെന്തക്കോസ്ത് മേഖലാ കണ്വെന്ഷന് സംഘടിപ്പിച്ച മേഖലാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതിയായ തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ്പ്രകാശ് (51). തുടര്‍ന്ന് കണ്‍വെന്‍ഷനില്‍വെച്ച് ഒരു കുടുംബത്തെ പരിചയപ്പെടുകയും നിങ്ങളുടെ
കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്ക് ബാധ കയറിയട്ടുണ്ടെന്നും ഇതിന് പ്രാര്‍ത്ഥന ആവശ്യമാണെന്നും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്നു പ്രാര്‍ത്ഥനക്കാന്‍ ആവശ്യമാണെങ്കില്‍ വീട്ടിലേക്കുവരാമെന്നും പ്രശ്നങ്ങള്‍ പ്രാര്‍ഥിച്ച് മാറ്റിയെടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിപ്പിച്ചു. ശേഷം വീട്ടിലെത്തിയ പ്രതി കുട്ടിയെ മാനഭംഗപ്പെടുത്തി. പിറ്റേന്നും പ്രത്യേക പ്രാര്‍ത്ഥനക്കെന്നു പറഞ്ഞ് കിടപ്പുമുറിയില്‍ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു. 2016 ഫെബ്രുവരി 17, 18 തിയ്യതികളിലാണ് കേസിന്നാസ്പദമായ സംഭവം. തുടര്‍ന്ന് മാര്‍ച്ച് എട്ടിന് ബാലികയുടെ ബന്ധുവായ ബാബുവിന്റെ ആനമങ്ങാടുള്ള വീട്ടില്‍ കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുവെന്നും കേസുണ്ട്.
പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാജ പാസ്റ്റര്‍ കുറ്റക്കാരനെന്ന് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതിയാണ് ഇന്നു കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ഈ മാസം 25ന് കോടതി പ്രസ്താവിക്കും. ഭാര്യയും രണ്ട് മക്കളുമുള്ള പ്രതി ഫെയ്ത്ത് ലീഡേഴ്സ് ചര്‍ച്ച് ഓഫ് ഗോഡ് എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പാസ്റ്ററെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രതി ഇതുവരെ ഒരു ചര്‍ച്ചിലും ജോലി ചെയതിട്ടില്ല. കുട്ടിയും മാതാവും ചൈല്‍ഡ് ലൈനില്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പൊലീസ് കേസ്സെടുക്കുകയായിരുന്നു. മഞ്ചേരി സി ഐയായിരുന്ന സണ്ണിചാക്കോയുടെ നേതൃത്വത്തില്‍ എസ് ഐ എസ് ബി കെലാസ്നാഥ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന് മാരാത്ത്, പി സഞ്ജീവ് എന്നിവരടങ്ങുന്ന സംഘം 2016 മാര്‍ച്ച് 22നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി. ഇയാള്‍ക്കെതിരെ മറ്റു സ്റ്റേഷനുകളില്‍ കേസുകളുണ്ടോയെന്നും ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.
RECENT NEWS
![](https://malappuramlife.com/wp-content/uploads/2024/07/Manjalamkuzhi-Ali.jpg)
ഡിഗ്രി വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ സ്ത്രീകൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കി മഞ്ഞളാംകുഴി അലി
മലപ്പുറം: ഡിഗ്രി വിദ്യാഭ്യാസം പാതിയിലുപേക്ഷിക്കേണ്ടി വന്ന മങ്കട മണ്ഡലത്തിലെ വനിതകള്‍ക്ക് അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് അവസരമൊരുങ്ങുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ രാമപുരത്തെ ജെംസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ [...]