രോഗിയെ പീഡിപ്പിച്ച പരാതിയില്‍ മലപ്പുറത്തെ ആശുപത്രിയില്‍നിന്ന് പുറത്താക്കിയ ഓര്‍ത്തോ ഡോക്ടര്‍ മലപ്പുറത്ത് മറ്റൊരു ക്ലിനിക്കില്‍ പരിശോധനക്കിടെ വീണ്ടും പീഡനശ്രമം നടത്തിയതായി പരാതി

രോഗിയെ പീഡിപ്പിച്ച പരാതിയില്‍ മലപ്പുറത്തെ ആശുപത്രിയില്‍നിന്ന് പുറത്താക്കിയ ഓര്‍ത്തോ ഡോക്ടര്‍ മലപ്പുറത്ത് മറ്റൊരു ക്ലിനിക്കില്‍ പരിശോധനക്കിടെ വീണ്ടും പീഡനശ്രമം നടത്തിയതായി പരാതി

മലപ്പുറം: 32കാരിയായ രോഗിയെ ഒപ്പം ഉള്ളവരെ പുറത്ത് നിര്‍ത്ത് ചുരുദാര്‍ ഊരി വിശദ പരിശോധന പേര് പറഞ്ഞ് 15 മിനിട്ടോളം നിരന്തരം ലൈഗിംഗ പീഡന ശ്രമമെന്ന് പരാതി. ചികിത്സക്ക് എത്തിയ രോഗിയെ പീഡിപ്പിച്ച പരാതിയില്‍ മലപ്പുറത്തെ ആശുപത്രിയില്‍നിന്ന്
പുറത്താക്കിയ ഓര്‍ത്തോട ഡോക്ടര്‍ മലപ്പുറത്ത് മറ്റൊരു ക്ലിനിക്കില്‍ പരിശോധനക്കിടെ വീണ്ടും പീഡന ശ്രമം നടത്തിയതായി പരാതി
മലപ്പുറം ജില്ലാ ആസ്ഥാനത്തെ ആശുപത്രിയില്‍ 10 വര്‍ഷത്തില്‍ കൂടുതലായി ജോലിചെയ്തുവന്നിരുന്ന ഡോക്ടര്‍ ചികിത്സക്ക് എത്തുന്ന വനിതാ രോഗികളെ പീഡനം നടത്തുന്നതായാണ് പരാതികള്‍ വന്നിരുന്നത്. ഇതിനിടെ ലൈഗിംഗ പീഡനം ഏറ്റ രോഗിയും ബന്ധുളും ചേര്‍ന്ന് ഡോക്ടറെ കൈകാര്യം ചെയ്യുകയും ഹോസ്പിറ്റല്‍ മാനേജ്മെന്റ് മലപ്പുറത്തെ ഡി.വൈ. എഫ്. നേതാകളുമായി ചര്‍ച്ച ചെയ്തു രഹസ്യമായി ഒതുക്കി തീര്‍ത്ത് ഡോക്ടറെ സംരക്ഷിച്ചിരുന്നു.

വീണ്ടും രണ്ട് മാസം കഴിഞ്ഞപ്പോള്‍ ചികിത്സക്ക് എത്തിയ മറ്റൊരു വനിതാ രോഗിയെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ച് പരിശോധന മറവില്‍ ലൈഗിംഗ പീഡന ശ്രമം നടത്തിയതായി ഹോസ്പിറ്റലിന് രേഖമൂലം പരാതി ലഭിച്ചതോടെ ‘ആശുപത്രി മാനേജ്മെന്റ് ആറ് മാസം മുമ്പ് ഡോക്ടറെ പുറത്താക്കിയിരുന്നു.

ഡോക്ടര്‍ മലപ്പുറം കുന്നുമ്മല്‍ ക്ലിനിക്കല്‍ 2022 ജൂലൈ മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓ.പി. പരിശോധന തുടങ്ങിയിരുന്നു. ഇതിനിടയില്‍ ചികിത്സക്ക് എത്തിയ 32 വയസ്സായ ഒരു വനിതാ രോഗിയെ ഒപ്പം ഉള്ളവരെ പുറത്ത് നിര്‍ത്ത് ചുരുദാര്‍ ഊരി വിശദ പരിശോധന പേര് പറഞ്ഞ് 15 മിനിട്ടോളം നിരന്തരം ലൈഗിംഗ പീഡന ശ്രമം നടന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. രേഖാ മൂലം പരാതി ലഭിക്കുന്നതോടെ പോലീസ് കേസ് എടുക്കുമെന്നാണ് അറിയാന്‍ സാധിച്ചത്.

മലപ്പുറത്തെ ആശുപത്രിയില്‍ പരിശോധനക്കെത്തിയ 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി വന്നിരുന്നത്. വിഷയം രേഖാമൂലം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമെന്നും യുവതിയുടേയും കൂടുംബത്തിന്റേയും പരാതി ഉയര്‍ന്നിരുന്നു. മലപ്പുറം രാമപുരം സ്വദേശിനിയെയാണ് ആശുപത്രിയിലെ ഡോക്ടര്‍ ലൈഗിംഗമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി നല്‍കിയിരുന്നത്.

21കാരിയായ യുവതി രക്ഷിതാക്കളോടൊപ്പമാണ് വയറു വേദനക്കും പുറംവേദനക്കും ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ആദ്യം വനിതാഗൈനോകോളെജി ഡോക്ടറെ കാണിച്ചെങ്കിലും അവര്‍ അവിടെയുള്ള ഓര്‍ത്തോ ഡോക്ടറെ കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ പരിശോധിക്കുന്നതിനു മുമ്പുതന്നെ പുരുഷ ഓര്‍ത്തോ ഡോക്ടര്‍ രക്ഷിതാക്കളെ പുറത്താക്കി വാതില്‍ കുറ്റിയിട്ട് രോഗിയുടെ അടിവസ്ത്രം വരെ പൂര്‍ണ്ണമായും അഴിച്ചു മാറ്റിയെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ രഹസ്യ ഭാഗത്തു അനുമതിയില്ലാതെ പത്ത് മിനിട്ടോളം പുരുഷ ഡോക്ടര്‍ ലൈഗിംഗ ഉദ്ദേശ്യത്തോടെ സ്പര്‍ഷിച്ചവെന്നു പരാതിയില്‍ പറയുന്നു.

രോഗി എതിര്‍ത്തിട്ടും പരിശോധന തുടര്‍ന്നു. ലൈഗിംഗ പീഡനത്തിനു് ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും പോലീസില്‍ അറിയിക്കാതെ കേസ് ഒതുക്കി തീര്‍ക്കാനാണ് ആശുപത്രി മാനേജ്മെന്റ് ശ്രമിക്കുന്നരെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഈ ഡോക്ടറെ ആശുപത്രിയില്‍നിന്നും ആറു മാസം മുമ്പ് പുറത്താക്കിയത്.

 

 

Sharing is caring!