മലപ്പുറം കൊണ്ടോട്ടിയില്‍ കെ.എസ്.എഫ.്ഇയില്‍നിന്ന് വ്യാജ രേഖ ഉപയോഗിച്ച് അരക്കോടിയോളം രൂപ തട്ടിയത് മാനേജറുടെ സഹായത്തോടെ

മലപ്പുറം കൊണ്ടോട്ടിയില്‍ കെ.എസ്.എഫ.്ഇയില്‍നിന്ന്   വ്യാജ രേഖ ഉപയോഗിച്ച് അരക്കോടിയോളം രൂപ  തട്ടിയത് മാനേജറുടെ സഹായത്തോടെ

മലപ്പുറം: കെ.എസ്.എഫ്.ഇയില്‍നിന്നു ലക്ഷങ്ങളുടെ കുറി

യില്‍ ചേര്‍ന്ന് കുറി വിളിച്ചെടുത്ത് വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി അരക്കോടിയോളം രൂപ തട്ടിയ കേസില്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. വന്‍ തട്ടിപ്പ് പുറത്തുവന്നത് കുറികളുടെ തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ അന്വേഷണത്തില്‍. കെ.എസ്.എഫ.്ഇ കൊണ്ടോട്ടി ശാഖയില്‍ നിന്നു വ്യാജ രേഖകള്‍ ഉപയോഗിച്ച് അരക്കോടിയോളം രൂപ തട്ടിയ മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി രയാസ് വീട്ടില്‍ ജയജിത്ത് (42), കൊണ്ടോട്ടി മാനേജരായിരുന്ന കോഴിക്കോട് കോമേരി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53)എന്നിവരാണ് പിടിയിലായത്. 2016-2018 കാലഘട്ടത്തില്‍ സന്തോഷ് കൊണ്ടോട്ടി കെഎസ്എഫ്ഇയുടെ ബ്രാഞ്ച് മാനേജരായിരുന്ന കാലത്താണ് തട്ടിപ്പ് നടന്നത്. മാനേജരുടെ സഹായത്തോടെ ജയജിത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിയാളുകളുടെ പേരില്‍ ലക്ഷങ്ങളുടെ കുറി
യില്‍ ചേരുകയും കുറി വിളിച്ചെടുത്ത് ജയജിത്ത് വിവിധ പേരില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ലക്ഷങ്ങള്‍ തട്ടുകയുമായിരുന്നു. സംഭവ സമയം ജയജിത്ത് സര്‍ക്കാര്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്തുവരികയായിരുന്നു. ഇവിടത്തെ സീലുകളും മറ്റും ഉപയോഗിച്ചാണ് വ്യാജ രേഖകള്‍ നിര്‍മിച്ചിരുന്നത്. കുറികളുടെ തിരിച്ചടവ് മുടങ്ങിയ സമയം നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പു പുറത്തായത്.
തുടര്‍ന്നു നിലവിലെ മാനേജര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഒരു വര്‍ഷത്തോളമായി രണ്ടു പേരും സസ്‌പെന്‍ഷനിലാണ്. കെഎസ്എഫ്ഇയുടെ മറ്റു ശാഖകളിലും ഇവര്‍ സമാനരീതിയില്‍ തട്ടിപ്പു നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു. കേസിലെ മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ്, ഇന്‍സ്‌പെക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി എസ്‌ഐ നൗഫല്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളരിയന്‍, സബീഷ്, ഷബീര്‍, സുബ്രഹ്മണ്യന്‍, പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Sharing is caring!