വീട്ടില്‍കയറി മോഷ്ടിച്ച മലപ്പുറം ജില്ലാ മുന്‍ വനിതാ ക്രിക്കറ്റ് പ്ലയര്‍ അറസ്റ്റില്‍

വീട്ടില്‍കയറി മോഷ്ടിച്ച മലപ്പുറം ജില്ലാ മുന്‍ വനിതാ ക്രിക്കറ്റ് പ്ലയര്‍ അറസ്റ്റില്‍

മലപ്പുറം: വീട്ടില്‍ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണം മോഷ്ടിച്ചത് മൂന്‍മലപ്പുറം ജില്ലാ വനിതാ ക്രിക്കറ്റ് പ്ലയറും മുന്‍ കിറ്റെക്സ് ഗാര്‍മെന്റ്സ് ജീവനക്കാരിയുമായ 22കാരി. അമരമ്പലം കരുനെച്ചിക്കുന്നിലെ ചെറളക്കാടന്‍ ശ്യാമ സി. പ്രസാദിനെയാണ് (22) മോഷണക്കേസില്‍ മലപ്പുറം പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 25 ന് രാത്രി 12.30 ന് അമരമ്പലം സൗത്ത് കരുനെച്ചിക്കുന്ന് താമസിക്കുന്ന ഇട്ടേപ്പാടന്‍ ഉഷയുടെ വീട്ടില്‍ കിടപ്പുമുറിയുടെ കട്ടിലിനടിയില്‍ സ്യൂട്ട് കേസില്‍ സൂക്ഷിച്ചിരുന്ന ഏഴു പവനോളം തൂക്കം വരുന്ന (രണ്ടര ലക്ഷം രൂപ) സ്വര്‍ണാഭരണം കളവുപോയ കേസില്‍ പൂക്കോട്ടുംപാടം സ്റ്റേഷനില്‍ ലഭിച്ച പരാതിയിലുള്ള കേസിന് ഇതോടെ തുമ്പായി. കൂട്ടുകാരിയുമൊത്ത് നിലമ്പൂര്‍ അമരമ്പലത്തെ വീട്ടിലെത്തി രാവിലെ 11 മണിയോടെ പരാതിക്കാരി ഉഷയുടെ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി അടുക്കള വാതില്‍ തുറന്ന് കിടപ്പുമുറിയിലെ കട്ടിലിനടിയിലെ പെട്ടിയില്‍ സൂക്ഷിച്ച ആഭരണങ്ങളില്‍ നിന്ന് കുറച്ച് ആഭരണങ്ങള്‍ എടുത്ത് മടങ്ങുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം ഉച്ചയോടെ വണ്ടൂരിലെ ജ്വല്ലറിയിലെത്തി സ്വര്‍ണം വില്‍പ്പന നടത്തി പുതിയ ആഭരണങ്ങള്‍ മാറ്റി വാങ്ങിയും ബാക്കി കിട്ടിയ പണം കൊണ്ടു രണ്ടു പുതിയ മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചും വാങ്ങുകയും പിന്നീട് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ലോഡ്ജുകളില്‍ താമസിച്ചു വരികയായിരുന്നു. പോലീസ്
അന്വേഷണ അന്വേഷണത്തില്‍ ശ്യാമയുടെ പങ്ക് വ്യക്തമായി. പതിവുപോലെ ഇപ്പോഴും സ്റ്റേഷനിലേക്ക് അമ്മയെയും പെണ്‍സുഹൃത്തിനെയും കൂട്ടി വന്ന പ്രതി ശ്യാമ കുറ്റം നിഷേധിച്ചെങ്കിലും തെളിവുകള്‍ നിരത്തിയുള്ള പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും കളവ് നടത്തിയ വിധവും തൊണ്ടി മുതലിനെ കുറിച്ചുള്ള വിവരവും നല്‍കി. സംശയത്തിന്റെ പേരില്‍ ഇതിനുമുമ്പ് സ്റ്റേഷനിലേക്ക് പല തവണ വിളിപ്പിച്ചെങ്കിലും കുറ്റം നിഷേധിക്കുകയും നിരപരാധിയായ തന്നെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുചോദ്യം ചെയ്യുന്നതിനെതിരെ പോലീസ്‌കാര്‍ക്കെതിരെ പരാതി കൊടുക്കുമെന്ന് പറഞ്ഞ് വിരട്ടുകയും ചെയ്യുമായായിരുന്നു. മോഷണം നടന്ന വീട്ടിലെ പെട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആഭരണങ്ങളും മോഷണം പോവാതിരുന്നതും ആഭരണം വീട്ടിലുള്ള കാര്യം ശ്യാമ ക്കറിയാമെന്നതും അടുത്തിടെയായി പെണ്‍ സുഹൃത്തുമായി കറങ്ങിയുള്ള ശ്യാമയുടെ ആര്‍ഭാട ജീവിതവുമാണ് പോലീസിന്റെ അന്വേഷണം ശ്യാമയിലേക്ക് എത്തിച്ചത്.
പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്പെക്ടര്‍ സി.എന്‍. സുകുമാരന്‍, എസ്.ഐ. ജയകൃഷ്ണന്‍, എസ്.സി.പി.ഒ. ജയലക്ഷ്മി, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ. എം. അസൈനാര്‍, എന്‍.പി. സുനില്‍, ടി. നിബിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

 

Sharing is caring!