മലപ്പുറം താനൂരില്‍ യുവാവിന്റെ യുവാവിന്റെ ലിംഗത്തിലും കണ്ണിലും കുരുമുളക് സ്പ്രേ അടിച്ചു മനുഷ്യാവകാശ കമ്മീഷന് മലപ്പുറം എസ്.പിക്ക് നോട്ടീസയച്ചു

മലപ്പുറം: മലപ്പുറം താനൂരില്‍വെച്ച് യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നോട്ടീസയച്ചു. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത യുവാവിന്റെ വീട്ടുകാരെയും മരിച്ചു പോയ മാതാവിനേയും അസഭ്യം പറഞ്ഞ ശേഷം പോലീസ് യുവാവിന്റെ ലിംഗത്തിലും കണ്ണിലും കുരുമുളക് സ്പ്രേ അടിച്ചുവെന്നും പിന്നാലെ ക്രൂരമര്ദിച്ചുവെന്നുമാണ് പരാതി. മുസ്്ലിം യൂത്ത്ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന് നോട്ടീസയച്ചത്. യൂത്ത്ലീഗിന് വേണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് നേരത്തെ കേസെടുത്തിയിരുന്നു.
താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പൊതുപ്രവര്‍ത്തകനും സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ പ്രവര്‍ത്തകനുമായ നന്നമ്പ്ര പഞ്ചായത്ത് 11-ാം വാര്‍ഡ് തെയ്യാല മങ്ങാട്ടമ്പലം കോളനി സ്വദേശി ഞാറക്കാടന്‍ അബ്ദുല്‍സലാമിന്റെ മകന് മുഹമ്മദ് തന്‍വീര്‍ (22)എന്ന യുവാവിനെയാണ് താനൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. രക്തം ചര്‍ദ്ദിക്കുകയും ആന്തരികാവയവത്തിന് വരെ പരിക്കേല്‍ക്കുകയും ചെയ്ത തന്‍വീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.
ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്യവെ പിടികൂടിയ യുവാവിനെ പൊലീസ് തെറിപറഞ്ഞത് ചോദ്യം ചെയ്തതിന് സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെത്രേ. യുവാവിന്റെ ലിംഗത്തിലും കണ്ണിലും കുരുമുളക് സ്പ്രേ അടിച്ചതായും യുവാവ് പരാതിപ്പെട്ടിയിരുന്നു. കഴിഞ്ഞ മാസം 29-നായിരുന്നു സംഭവം.
യുവാവിനെ പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവാവ് പേടിച്ച് സംഭവ നടന്ന സമയത്ത് പരാതി നല്‍കിയിരുന്നില്ല. ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് മൂന്ന് ദിവസത്തിന് ശേഷം യുവാവ് പരാതി നല്‍കിയെങ്കിലും അന്വേഷണത്തിന് പൊലീസ് തെയ്യാറായിട്ടില്ല. തന്‍വീറിനെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ നിന്നും ഇന്റിമേഷന്‍ റിപ്പോര്‍ട്ട് സ്റ്റേഷനിലെത്തിയിട്ടും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തെയ്യാറാകാത്തതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പരാതിക്കാതാരമായ സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് എസ്.പിക്ക് മനുഷ്യാവകാശ കമ്മീഷന് നോട്ടീസയച്ചിട്ടുള്ളത്.
കൂട്ടുകാരുമൊത്ത് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ തന്‍വീറിനെ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച തന്‍വീറിന് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി. ലാത്തികൊണ്ട് അടിക്കുകയും കൈകൊണ്ട് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തെന്ന് തന്‍വീര്‍ പറഞ്ഞു. പിന്നീട് ബൂട്ടിട്ട് നെഞ്ചിലും മറ്റും ചവിട്ടുകയും കണ്ണില്‍ കുരുമുളക് സ്്രേപ അടിക്കുകയും ചെയ്തു.
മര്‍ദ്ദനശേഷം വീട്ടിലേക്ക് പോയെങ്കിലും ചോര ഛര്‍ദ്ദിക്കുകയും മറ്റു ശാരീരിക അസ്വസ്ഥതകള്‍ കാണുകയും ചെയ്തതോടെ ആശുപത്രിയില്‍ ചികിത്സതേടി. പരാതി നല്‍കരുതെന്ന പൊലീസിന്റെ ഭീഷണിയില്‍ ആദ്യം ഡോക്ടറോട് പറയാന്‍ മടിച്ചെങ്കിലും പിന്നീട് കാര്യങ്ങള്‍ തുറന്നു പറയുകായിരുന്നു.
വീട്ടുകാരെയും മരിച്ചു പോയ ഉമ്മയെ കുറിച്ചും അസഭ്യം പറയുകയും വിദേശത്തു പോകാന്‍ ഒരുങ്ങുന്ന തന്നെ പാസ്പോര്‍ട്ട് പിടിച്ചുവച്ച് യാത്ര മുടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് തന്‍വീര്‍ പറഞ്ഞു. ട്രിപ്പിള്‍ വച്ചെന്ന കുറ്റത്തിന് 500 രൂപ പിഴയീടാക്കിയതിനു പിന്നാലെയാണ് മര്‍ഗദ്ദനമുറകള്‍ അരങ്ങേറിയത്.
ഈവര്‍ഷം ഡിഗ്രി പഠനം പൂര്‍ത്തിയായ തന്‍വീര്‍ അടുത്തമാസം വിദേശത്തേക്ക് പോകാനിരിക്കുകയാണ്. ഒഴൂര്‍ തയ്യാല ഞാറക്കാടന്‍ അബ്ദുല്‍സലാം ആണ് തന്‍വീറിന്റെ പിതാവ്.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.