നിലമ്പൂരിലെ പാരമ്പര്യവൈദ്യന്റെ കൊലക്കേസില്‍ സജീവ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പിടിയില്‍

നിലമ്പൂരിലെ പാരമ്പര്യവൈദ്യന്റെ കൊലക്കേസില്‍ സജീവ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പിടിയില്‍

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യവൈദ്യനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും പിടിയില്‍. പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫ് വധകേസില്‍ ഒളിവില്‍ പോയ പ്രതികളെ സഹായിച്ച പ്രതി നിലമ്പൂര്‍ ചന്തക്കുന്ന് വ്യന്ദാവനം കൈപ്പന്‍ഞ്ചേരി സുനില്‍ (40)നെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്.ഇയാള്‍ മുഖ്യ പ്രതി ഷൈബിന്റെ ബന്ധുവും എസ് ഡി പി ഐ പ്രവര്‍ത്തകനുമാണ്.
ഈ മാസം പതിനൊന്നിന് ഷൈബിന്‍ അഷറഫിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് കൂട്ടു പ്രതികളെയായ കൈപ്പഞ്ചേരി ഫാസില്‍, കുന്നേക്കോടന്‍ ഷെമീം, പുളകുളങ്ങര ഷബീബ്‌റഹ്മാന്‍, കുത്രാടന്‍ മുഹമ്മദ് അജ്മല്‍, വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ് എന്നിവര്‍ ഒളിവില്‍ പോവുകയായിരുന്നു. പീന്നീട് ഒളിവിലുള്ള പ്രതികള്‍ കോയമ്പത്തൂരില്‍ നിന്നും പല മെബൈലുകളില്‍ നിന്നും സുനിലിനെ വിളിച്ച് ഒന്നര ലക്ഷം രൂപ എത്തിക്കാന്‍ ആവശ്യപ്പെട്ടു. സുനില്‍ നിലമ്പൂരില്‍ നിന്നും കാറില്‍ സുഹൃത്തിനൊപ്പം കോയമ്പത്തൂരിലെത്തി എ ടി എമ്മില്‍ നിന്നും 50,000 രൂപ എടുത്ത് മുഹമ്മദ് അജ്മലിന് നല്‍കി. പീന്നീട് ഫാസില്‍ വിളിച്ച് ആവശ്യപ്പെട്ട പ്രകാരം 50,000 രൂപ ഫാസില്‍ നിര്‍ദ്ദേശിച്ച അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയുമായിരുന്നു. പ്രതികള്‍ ഡിണ്ടിഗല്‍ വെച്ച് മറ്റൊരുളുടെ സഹായത്തോടെ എ ടി എമ്മില്‍ നിന്ന് പിന്‍വലിച്ച ശേഷം ഫോണുകള്‍ ഓഫാക്കി രക്ഷപ്പെട്ടതായും പോലീസിന് വ്യക്തമായിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി സുനില്‍ പോലീസിന്റെ നീരിക്ഷണത്തിലായിരുന്നു.ഒളിവിലുള്ള പ്രതികകള്‍ക്ക് സഹായം നല്‍കിയ കൂടുതല്‍ ആളുകളെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട.്അവര്‍ക്കെതിരെയും ശക്തമായ നടപടിയിലേക്ക് നീങ്ങുകയാണ് പോലീസ് .ഷാബാ ഷെരീഫ് കൊലപാതക കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിന്‍ അഷറഫ് ,
ഷൈബിന്റെ മാനേജരായിരുന്ന ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍,ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ്,
വയനാട് ബത്തേരി സ്വദേശി നൗഷാദ് എന്നീ നാല് പ്രതികള്‍ റിമാന്റിലാണ്.
സുനിലിനെ അറസ്റ്റ്‌ചെയ്തതോടെ പിടിയിലായ പ്രതികളുടെ എണ്ണം അഞ്ചായി. പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തെ തുടര്‍ന്നാണ് സുനില്‍ പിടിയിലായത്. ഷൈബിനുമായി തെളിവെടുപ്പ് നടത്തുന്നതിടെ പോലീസ് സുനിലിന്റ ചന്തക്കുന്നിലെ കടയിലും എത്തിയിരുന്നു.കൂട്ടുപ്രതികളായ അഞ്ച് പേരാണ് ഒളിവില്‍ കഴിയുന്നത്. ഇവരെ കണ്ടെത്താന്‍ പോലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവര്‍ വിദേശത്തേക്ക് കടന്നതായി പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

 

Sharing is caring!