കുട്ടികളെ പീഡിപ്പിച്ച കേസില്‍ കെ.വി.ശശികുമാറിനെ സംരക്ഷിച്ചില്ലെന്ന് ഇഎന്‍ മോഹന്‍ദാസ്

കുട്ടികളെ പീഡിപ്പിച്ച കേസില്‍ കെ.വി.ശശികുമാറിനെ സംരക്ഷിച്ചില്ലെന്ന് ഇഎന്‍ മോഹന്‍ദാസ്

മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സിപിഎം നേതാവും മലപ്പുറം നഗരസഭാ കൗണ്‍സിലറുമായിരുന്ന അദ്ധ്യാപകന്‍ കെ.വി.ശശികുമാറിനെതിരായ പോക്സോ കേസില്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മലപ്പുറം ജില്ലാ നേതൃത്വം. ശശികുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ ആക്രമിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് ആരോപിച്ചു.പോക്സോ കേസ് പരാതി ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും ശശികുമാറിനെ പുറത്താക്കിയതാണെന്ന് ഇ.എന്‍.മോഹന്‍ദാസ് വ്യക്തമാക്കി.

പോക്സോ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പാര്‍ട്ടി ഇടപെട്ട് ശശികുമാറിനെതിരായ പീഡനപരാതികള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണ്.

അതിനിടെ കെ.വി. ശശികുമാറിനെതിരെ കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. ശശികുമാര്‍ ആണ്‍കുട്ടികളെയും ചൂഷണം ചെയ്തുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. മലപ്പുറം സിഐ ജോബി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠനസമയത്ത് ഇയാള്‍ ആണ്‍കുട്ടികളെയും ചൂഷണം ചെയ്തിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

പോക്സോ കേസില്‍ അറസ്റ്റിലായ കെ.വി.ശശികുമാര്‍ നിലവില്‍ റിമാന്‍ഡിലാണ്. മഞ്ചേരി പോക്സോ കോടതി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശശികുമാറിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. പ്രതിയെ അടുത്ത ദിവസം തന്നെ സ്‌കൂളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തില്‍, സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.

വയനാട് മുത്തങ്ങയിലെ ഹോംസ്റ്റേയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ച പൊലീസ് ഹോം സ്റ്റേയിലെത്തി ഇയാളെ പിടികൂടുകയായിരുന്നുവെന്നാണ് വിവരം. വിശദ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

മോശം ഉദ്ദേശത്തോടെ ശശികുമാ ശരീരത്തില്‍ സ്പര്‍ശിച്ചു എന്ന പരാതിയുമായി നിരവധി പൂര്‍വ വിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ നിലവില്‍ ഒരു പോക്സോ കേസ് മാത്രമാണ് ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിരമിക്കല്‍ ദിനത്തില്‍ ശശികുമാര്‍ ഫേസ്ബുക്കില്‍ ഇട്ട യാത്രയയപ്പ് ചിത്രങ്ങള്‍ക്ക് കമന്റായാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തിയത്.</ു>

ആറാം ക്ലാസുകാരിയിരിക്കെ തന്നോട് ശരീരഭാരങ്ങളില്‍ സ്പരര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടിനല്‍കിയ പരാതിയിലാണ് വിവി ശശികുമാറിനെതിരെ പോക്സോ കേസ് ചുമത്തിയത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിചുഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ടായിരുന്നു. പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്ത് എത്തി.

കാലങ്ങളായി അദ്ധ്യാപകന്‍ കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.92 മുതലുള്ള പരാതികളിതിലുണ്ട്. പോക്സോ നിയമം നിലവില്‍ വരുന്നതിന് മുമ്പുള്ള കാലത്തെ പരാതികളായതിനാല്‍ ഈ പരാതികളില്‍ നിയമോപദേശം തേടുകയാണെന്ന് പൊലീസ് അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഏഴിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് കേസെടുത്തെന്നറിഞ്ഞതോടെ എട്ടിന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

പൂര്‍വവിദ്യാര്‍ത്ഥികളില്‍ നിന്നുതന്നെ ഇയാള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം. 30 വര്‍ഷത്തെ സര്‍വീസില്‍ ശശികുമാര്‍ ഒട്ടനേകം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.
<ു>2019 ല്‍ ഇയാള്‍ക്കെതിരെ പരാതി ഒരു വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥിനികളില്‍ പലര്‍ക്കും ആ പ്രായത്തില്‍ പ്രതികരിക്കാന്‍ ആവാതെ പലപ്പോഴും അദ്ധ്യാപകന്റെ അതിക്രമങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

Sharing is caring!