മലപ്പുറം മുക്കട്ടയില്‍ പ്രവാസി വ്യവസായിയുടെ വീടുകയറി മര്‍ദിച്ച് കവര്‍ച്ച നടത്തിയ കേസില്‍ വഴിത്തിരിവ്. പരാതിക്കാരന് കൊലക്കേസിലെ മൂഖ്യപ്രതിയായപാതകക്കേസിലെ പ്രതിയായി
മലപ്പുറം: ഒന്നേക്കാല്‍ വര്‍ഷത്തോളം തടങ്കലില്‍വച്ച് മര്‍ദിച്ച് കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുലര്‍ച്ചെ ചാലിയാര്‍ പുഴയിലെറിഞ്ഞു.
നിലമ്പൂരിലെ കവര്‍ച്ചാ കേസിലെ പരാതിക്കാരന് കൊലക്കേസിലെ പ്രധാന പ്രതിയായി. വീടുകയറി ആക്രമണവും മോഷണവും നടത്തിയെന്ന് പറഞ്ഞ് കഴിഞ്ഞ ഏപ്രില്‍ 24 ന് വൈകുന്നേരം മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന് അഷ്റഫ് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നിലമ്പൂര്‍ മുക്കട്ട സ്വദേശിയും പ്രവാസി യുവവ്യവസായിയുമായ ഷൈബിന് അഷ്റഫിനെ (40) തിരേയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് കേസെടുത്തത്.
മൈസൂരു രാജീവ് നഗറില്‍ മൂലക്കുരുവിന് ചികിത്സിക്കുന്ന ഷാബാ ശെരീഫ് (60) എന്നയാളെ ഇയാള്‍ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2020 ഒക്ടോബറിലായിരുന്നു സംഭവം. ഷൈബിന്റെ വീട്ടില്‍ ഇയാളെ ഒന്നേക്കാല്‍ വര്‍ഷത്തോളം തടങ്കലില്‍വച്ച് മര്‍ദിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുലര്‍ച്ചെ ചാലിയാര്‍ പുഴയിലെറിഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ ഏപ്രില്‍ 24ന് ഒരു സംഘം തന്റെ വീട്ടില്‍ കയറി മര്‍ദിച്ചെന്നും ലാപ്ടോപ്പും പണവും മൊബൈലും കവര്‍ച്ച നടത്തിയെന്നും കാണിച്ച് ഷൈബിന് നിലമ്പൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തില്‍ പൊലിസ് ഏഴു പേര്‍ക്കേതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് ആറുപേരെ അറസ്റ്റ് ചെയ്തു. ഈ കേസിലെ പ്രധാന പ്രതി നൗഷാദിനെ കസ്റ്റഡില്‍ വാങ്ങി തെളിവെടുപ്പു നടത്തിയതോടെയാണ് ഷൈബിന് നടത്തിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഈ സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചു പ്രതികള്‍ 29ന് സെക്രട്ടേറിയേറ്റിനു മുന്‍പിലെത്തി പരാതിക്കാരനെതിരേ ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഈ സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്ത് നിലമ്പൂര്‍ പൊലിസിന് കൈമാറി. ഷൈബിന് അഷ്റഫിനെതിരെ കൊലപാതകമുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. തെളിവ് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു പെന്‍ഡ്രൈവ് പൊലിസ് പരിശോധിച്ചതോടെയാണ് കൊലപാതകം നടന്നതായി മനസിലായത്.
ഷാബാ ശെരീഫില്‍നിന്നു മൂലക്കുരുവിനുള്ള ഒറ്റമൂലിയെക്കുറിച്ച് മനസിലാക്കി കേരളത്തില്‍ മരുന്നുവ്യാപാരം നടത്തി പണം സമ്പാദിക്കാനാണ് ഇയാളെ അപായപ്പെടുത്തിയതെന്നാണ് സൂചന. ഒറ്റമൂലിയെക്കുറിച്ച് പറയാന്‍ തയാറാകാതെ വന്നതോടെ ചങ്ങലയില്‍ ബന്ധിച്ച് ഒന്നേക്കാല്‍ വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച ശേഷമായിരുന്നു കൊല നടത്തിയത്.
ഷൈബിന്, വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ശിഹാബുദ്ദീന് (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെ മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ തള്ളുകയായിരുന്നു. ഷാബാ ശെരീഫിനെ കാണാതായതായി ബന്ധുക്കള്‍ മൈസൂരു സരസ്വതീപുര പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഷാബാ ശെരീഫിനെ ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യം പെന്‍ഡ്രൈവില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. ദൃശ്യത്തില്‍നിന്നു ബന്ധുക്കള്‍ ഷാബാ ശെരീഫിനെ തിരിച്ചറിഞ്ഞു.
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഡി.വൈ.എസ്.പി.മാരായ സാജു കെ. അബ്രഹാം, കെ.എം. ബിജു, നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണു, എസ.ഐ. മാരായ നവീന്‍ഷാജ്, എം. അസൈനാര്‍, എ.എസ്.ഐ. മാരായ റെനി ഫിലിപ്പ്, അനില്‍കുമാര്‍, എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
RECENT NEWS
സിവിൽ സർവീസ് പരീക്ഷയിൽ 317 റാങ്ക് നേടിയ പറവത്ത് ഫാത്തിമ ഷിംനയെ ഇ ടി ആദരിച്ചു
മലപ്പുറം: സിവിൽ സർവീസ് പരീക്ഷയിൽ 317 റാങ്ക് നേടിയ പറവത്ത് ഫാത്തിമ ഷിംനയെ മലപ്പുറം പാർലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ വീട്ടിൽ ചെന്ന് ആദരിച്ചു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക പ്രദേശങ്ങളിലെ പെണ് കുട്ടികൾ സിവിൽ സർവീസ് [...]