കോവിഡ് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കി വളാഞ്ചേരിലിലെ അര്‍മ ലാബ് തട്ടിലെടുത്ത് 55ലക്ഷംരൂപ

മലപ്പുറം: കോവിഡ് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കി മലപ്പുറം വളാഞ്ചേരിലിലെ അര്‍മ ലാബ് തട്ടിലെടുത്ത് 55ലക്ഷംരൂപയെന്ന് പോലീസ്. മലപ്പുറം വളാഞ്ചേരിയിലെ അര്‍മ ലാബ് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് 2250 പേര്‍ക്കാണ്. പിടിയിലായ ലാബ് ജീവനക്കാരന് അബ്ദുല്‍ നാസറിനെ കോടതി റിമാന്‍ഡ് ചെയ്തു. വഞ്ചന, വ്യാജ രേഖയുണ്ടാക്കി യഥാര്‍ത്ഥ സര്‍ട്ടിഫിക്കലാക്കി നല്കല് തുടങ്ങിയ ഐ പി സി 465,468,471,420 വകുപ്പു ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്ള്. ലാബ് ഉടമ സുനില്‍ സാദത്ത് എന്ന ബാബു കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്കിയതിനാല് അറസ്റ്റു ചെയ്യാനായിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബര്‍ 13നാണ് പെരിന്തല്‍മണ്ണ തൂത സ്വദേശി കോവിഡ് പരിശോധനക്കായി അര്‍മ ലാബിനെ സമീപിച്ചത്. 14 ന് ഇയാള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റു നല്കി.15 ന് അര്‍മ ലാബില്‍ നിന്ന് തൂത സ്വദേശിയെ വിളിച്ചു പരിശോധനയില്‍ തെറ്റുണ്ടെന്നും വീണ്ടും സ്രവം എടുത്ത് പരിശോധിക്കണമെന്നറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഇയാള്‍ കോഴിക്കോട്ടെ മൈക്രോ ലാബുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ റിസള്‍ട്ട് പോസിറ്റീവാണെന്നും തനിക്ക് നല്‍കിയത് മറ്റൊരാളുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തിരുത്തി തന്റെ പേരിലാക്കിയതാണെന്നും ഇദ്ദേഹമറിയുന്നത്. 2500 പേരുടെ സാമ്പിളുകള്‍ ലാബ് ശേഖരിച്ചു.ഇതില്‍ കോഴിക്കോട് മൈക്രോ ലാബിലേക്ക് 250 എണ്ണം മാത്രമേ അയച്ചിരുന്നുള്ളൂ. ബാക്കി 2250 പേര്‍ക്കും വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കി. 2750 രൂപയാണ് ഓരോ ആളില്‍ നിന്നും പരിശോധനയ്ക്കായി ഈടാക്കിയത്.
അര്‍മ ലാബില്‍ നിന്നും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ വിദേശത്തേക്ക് പോയ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ലാബിലേക്ക് സാമ്പിളുകള്‍ ശേഖരിച്ച് അയക്കുകയും അവരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി വിതരണം ചെയ്യുകയുമായിരുന്നു അര്‍മ ലാബ് ചെയ്തിരുന്നത്.
എന്നാല്‍ വെറും 250 ഓളം സാമ്പിളുകളാണ് ഇവര്‍ പരിശോധനയ്ക്കായി കോഴിക്കോട്ടേയ്ക്ക് അയച്ചത്. ബാക്കി സാമ്പിളുകള്‍ നശിപ്പിച്ചു കളയുകയും വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കുകയും ചെയ്തു. കേസ്സിലെ ഒന്നാം പ്രതിയായ അര്‍മലാബ് ഉടമ സുനില്‍സാദത്തിനെ പൊലീസ് പിടികൂടാനുണ്ട്.ഇയാള്‍ക്ക് കോവിഡ് പോസ്റ്റീവാണ്.കഴിഞ്ഞ ദിവസം ലാബ് ജീവനക്കാരന് കരേക്കാട് സ്വദേശിയായ കാട്ടില്‍ വീട്ടില്‍ അബ്ദുല്‍ നാസറിനെ വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തിരുന്നു.
അര്‍മ ലാബ് വ്യാജകോവിഡ് സര്‍ട്ടിഫിക്കറ്റ് നല്കിയ വാര്‍ത്ത പുറത്ത് വന്നതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍. സ്രവം പരിശോധനക്കയക്കാതെ നെഗറ്റീവ് റിസള്‍ട്ട് നല്‍കിയിരിക്കുകയാണ് അര്‍മലാബ്. അതിനിടെ ജൂലൈ 17 മുതല്‍ സെപ്തംബര്‍ 15 വരെഅര്‍മ ലാഭില് നിന്നും ആര്‍ടി പിസി ആര് പരിശോധന നടത്തിയവര്‍ വളാഞ്ചേരി പോലീസുമായി ബന്ധപ്പെടണമെന്ന് വളാഞ്ചേരി പോലീസ് എസ്.എച്ച്.ഒ.എം.കെ.ഷാജി അറിയിച്ചു.രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.
വിളിക്കേണ്ട നമ്പര്‍:
എം.കെ.ഷാജി 9497987169. (ഇന്‍സ്പെക്ടര്‍ വളാഞ്ചേരി പോലീസ് സ്റ്റേഷന്)
സി.പി. ഇക്ബാല്‍ 9497963285
(സബ് ഇന്‍സ്പെക്ടര്‍ വളാഞ്ചേരി പോലീസ് സ്റ്റേഷന്)
നസീര്‍ തിരൂര്‍ക്കാട്
9745502688
(അസി: സബ് ഇന്‍സ്പെക്ടര്‍, സ്പെഷ്യല്‍ ബ്രാഞ്ച് , വളാഞ്ചേരി പോലീസ് സ്റ്റേഷന്.)
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]