അരീക്കോട് കുനിയില്‍ വീട്ടില്‍കയറി വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘാഗം പിടിയില്‍

അരീക്കോട് കുനിയില്‍ വീട്ടില്‍കയറി  വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച  കേസില്‍ ക്വട്ടേഷന്‍  സംഘാഗം പിടിയില്‍

മലപ്പുറം: വീട്ടില്‍കയറി വടിവാളുകൊണ്ട് വെട്ടി വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘാഗം പിടിയില്‍. കഴിഞ്ഞ ഓഗസ്റ്റ് നാലിന് പുലര്‍ച്ചെ അഞ്ചിന് അരീക്കോട് കുനിയില്‍ കോള കോടന്‍ ബഷീര്‍ വീട്ടില്‍ കയറി വടിവാളുകൊണ്ട് വെട്ടി വധിക്കാന്‍ ശ്രമിച്ച കേസില്‍ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ തൈയ്ക്കലാട്ട് നിബിനെ(30)യാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതികള്‍ എത്തിയ വാഹനവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് സഞ്ചരിക്കുന്നതിന് വാഹനങ്ങള്‍ വാടകക്ക് എടുത്ത് നല്‍കുന്നതും കൃത്യം നടത്തിക്കഴിഞ്ഞാല്‍ വാഹനങ്ങള്‍ ഒളിപ്പിക്കുന്നതും ഇയാളാണ്. കൂടാതെ ബംഗളൂരു കേന്ദ്രീകരിച്ച് ഫ്‌ലാറ്റുകള്‍ വാടകക്ക് എടുത്ത് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാനുള്ള സൗകര്യങ്ങളും ഇയാള്‍ ചെയ്തു കൊടുത്തു.കൃത്യത്തിനു ശേഷം ഇവര്‍ വന്ന വാഹനം അന്നു തന്നെ ഇയാള്‍ ബംഗളൂരുവിലേക്ക് കടത്തുകയും വ്യാജ നമ്പര്‍ ഇട്ട് രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിക്കുകയുമായിരുന്നു. ഇയാളെ പിടികൂടി രഹസ്യ കേന്ദ്രത്തില്‍ നിന്നും വാഹനം കണ്ടെടുത്തു.ഇയാളെ ചോദ്യം ചെയ്തതില്‍ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി കേസുകളില്‍ പ്രതികളായ ക്വട്ടേഷന്‍ സംഘാംഗങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ അന്വാഷണത്തിനായി കസ്റ്റ് ഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീമിന്് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന്‍ ഇന്‍സ്പക്ടര്‍ മാരായ കെ.എംബിജു, എന്‍.വി ദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശികുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവര്‍ക്ക് പുറമെ അരീക്കോട് സേ്റ്റഷനിലെ എസ്.ഐ വിജയന്‍, എസ്.ഐ അമ്മദ്, എ.എസ്.ഐ കബീര്‍, സി.പി.ഒ സലീഷ്, അന്‍വര്‍ എന്നിവരാണ് അന്വോഷണ സംഘത്തില്‍ ഉള്ളത്.

Sharing is caring!