മതനിരപേക്ഷത ഉയര്‍ത്തുന്നവര്‍ നയിക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമിപോലുള്ള സംഘടനകളെ ചേര്‍ക്കില്ലെന്ന പ്രസ്താവനക്ക് കൂടുതല്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

മതനിരപേക്ഷത ഉയര്‍ത്തുന്നവര്‍  നയിക്കുന്ന പ്രക്ഷോഭങ്ങളില്‍  എസ്.ഡി.പി.ഐ, ജമാഅത്തെ  ഇസ്ലാമിപോലുള്ള സംഘടനകളെ  ചേര്‍ക്കില്ലെന്ന പ്രസ്താവനക്ക് കൂടുതല്‍ വിശദീകരണവുമായി മുഖ്യമന്ത്രി  പിണറായി വിജയന്‍

തിരുവനന്തപുരം: മതനിരപേക്ഷത ഉയര്‍ത്തുന്നവര്‍ നയിക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമിപോലുള്ള സംഘടനകളെ ചേര്‍ക്കില്ലെന്ന പ്രസ്താവനക്ക് കൂടുതല്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒരു വര്‍ഗീയതയെ ചെറുക്കാന്‍ മറ്റൊരു വര്‍ഗീയത കൊണ്ട് കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന സംയുക്ത സമരത്തില്‍ നിന്ന് എസ.്ഡി.പി.ഐ ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളെ ഒഴിവാക്കാനുള്ള കാരണം ഇതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ രണ്ട് സംഘടനകളും ആ ലക്ഷ്യത്തിന് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിശദീകരിക്കുന്നു.
ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐ യുമായും യുഡിഎഫ് കൂട്ട് ചേരുന്നുണ്ട്. കാലിന് അടിയിലുള്ള മണ്ണ് ഒലിച്ച് പോയതിനാലാണ് യുഡിഎഫിന് അവരുമായി കൂട്ടുകൂടേണ്ടി വരുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പ്രക്ഷോഭത്തില്‍ പ്രസംഗിക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
യുഡിഎഫ് ഘടകകക്ഷികളില്‍ പ്രശ്നങ്ങളാണ്. കേരള കോണ്‍ഗ്രസിലും മുസ്ലീം ലീഗിലും വലിയ പ്രശ്നങ്ങളാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Sharing is caring!