കളക്ടറോടുള്ള പോരിന്റെ പേരില്‍ കവളപ്പാറക്കാരെ കണ്ണീര്കുടിപ്പിക്കരുത്: ആര്യാടന് ഷൗക്കത്ത്

നിലമ്പൂര്‍: കലക്ടറോടുള്ള പോരിന്റെ പേരില്‍ കവളപ്പാറയിലെ ദുരിതബാധിതരെ കണ്ണീര് കുടിപ്പിക്കുന്നതില്‍ നിന്നും പി.വി അന്‍വര്‍ എം.എല്‍.എയും സര്‍ക്കാരും പിന്തിരിയണമെന്ന് സംസ്ക്കാര സാഹിതി സംസ്ഥാന ചെയര്മാന് ആര്യാടന്‍ഷൗക്കത്ത്. ഭൂമി തട്ടിപ്പ് നടത്താന്‍ എം.എല്‍.എക്ക് അവസരം നല്‍കാത്തതിന്റെ പേരില്‍ ഇപ്പോള്‍ കളക്ടര്‍ മാത്രമല്ല ക്രൂശിക്കപ്പെടുന്നത് കവളപ്പാറയില്‍ ദുരന്തത്തിനിരയായ പാവപ്പെട്ട ജനങ്ങള്കൂടിയാണ്.
കാരുണ്യത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ എല്ലാം നഷ്ടപ്പെട്ട് ഇന്നും ക്യാമ്പില്‍ കഴിയുന്ന ദുരന്തബാധിതരോടുള്ള ക്രൂരതയില്‍ നിന്നും പിന്മാറണം. ഫെഡറല്‍ ബാങ്ക് നിര്‍മ്മിക്കുന്ന 34 വീടുകളുടെപ്രവര്ത്തനം എം.എല്‍.എയും കൂട്ടരും കഴിഞ്ഞ മാസം നേരിട്ടെത്തിതടഞ്ഞു.പുനരധിവാസപദ്ധതി ത്വരിതപ്പെടുത്തുന്നതിനു പകരം തടയുന്ന ജനപ്രതിനിധി നാടിന് അപമാനമാണ്. ഒരേസമയം പ്രകൃതിയുടെയുംഭരണാധികാരികളുടെയും ക്രൂരത ഏറ്റുവാങ്ങേണ്ടി വന്ന കവളപ്പാറയിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി അട്ടിമറിക്കുന്നതിനെതിരെ എല്ലാവരെയും ചേര്‍ത്ത് ജനകീയ പ്രക്ഷോഭം ആരംഭിക്കും.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.