ദക്ഷിണമേഖല അന്തര്‍ സര്‍വ്വകലാശാല ഫുട്ബോളില്‍ നാലാംതവണയും കാലിക്കറ്റ് സര്‍വകലാശാല ചാമ്പ്യന്മാര്

മലപ്പുറം: വെല്ലൂരില്‍ വെച്ച് നടന്ന ദക്ഷിണമേഖലാ അന്തര്‍ സര്‍വ്വകലാശാല ഫുട്ബോളില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ജേതാക്കളായി. തുടര്‍ച്ചയായ നാലാം തവണയാണ് കാലിക്കറ്റ് ദക്ഷിണ മേഖലാ കിരീടം നേടുന്നത്. ലീഗ് റൗണ്ട് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയുമായി 7 പോയിന്റോടെയാണ് കാലിക്കറ്റ് കിരീടം നേടിയത്.ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ എസ് ആര് എം സര്‍വ്വകലാശാലയെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കാലിക്കറ്റിന് വേണ്ടി ബിബിന്‍ ഫ്രാന്‍സിസ് (66 മിനിറ്റ് ) നിസാം (86 മിനിറ്റ് ) ഗോളുകള്‍ നേടി.കണ്ണൂര്‍ യൂണിവേഴ്സിറ്റി രണ്ടും, എസ് ആര് എം ചെന്നൈ മൂന്നും കേരള സര്‍വ്വകലാശാല നാലും സ്ഥാനങ്ങള്‍ നേടി.
ഡിസംബര്‍ 31 മുതല്‍ ജലന്തറില്‍ വെച്ചാണ് അഖിലേന്ത്യ മത്സരം. മുന്‍ സന്തോഷ് ട്രോഫി പരിശീലകന് പി കെ രാജീവാണ് കാലിക്കറ്റിന്റെ പരിശീലകന്.മുഹമ്മദ് ഷഫീഖ് (കാലിക്കറ്റ് സര്‍വ്വകലാശാല കായിക വിഭാഗം) സഹപരിശീലകനും കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ കായിക വിഭാഗം മേധാവി ഷിഹാബുദ്ദീന് മാനേജറുമാണ്.നിംഷാദ്.ടി കെയാണ് ടീം ഫിസിയോ. കൊണ്ടോട്ടി ഇ എം ഇ എ കോളജിലെ സുഹൈല്‍.ടി ക്യാപ്റ്റനും ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥി മുഹമ്മദ് മന്‍ഹല്‍ വൈസ് ക്യാപ്റ്റനുമാണ്.
ടീം അംഗങ്ങള്‍ : ഗോള്‍ കീപ്പര്‍ ജൈമി ജോയ് (സെന്റ് തോമസ് തൃശൂര്‍), മുഹമ്മദ് ഷിബിലി (ഐ എസ് എസ് പെരിന്തല്‍മണ്ണ) ,ഡിഫന്റെഴ്സ്: റിജോണ്‍ ജോസ്(സെന്റ് തോമസ് തൃശൂര്‍), തേജസ് കൃഷ്ണ ( ഗവ:വിക്ടോറിയ പാലക്കാട്, മുഹമ്മദ് സാനിഷ് കെ.കെ (എം ഇ എസ് മമ്പാട്), രാഹുല്‍ രാധാകൃഷ്ണന് (സെന്റ് തോമസ് തൃശൂര്‍), സുഹൈബ്.എസ് ( ഗവ:വിക്ടോറിയ പാലക്കാട), മുഹമ്മദ് മന്‍ഹല്‍ (ഫാറൂഖ് കോളജ്)
മിഡ്ഫീല്‍ഡേഴ്സ്: ജിബിന്‍ ദേവസ്സി (വ്യാസ എന്‍ എസ് എസ് വടക്കാഞ്ചേരി), മുഹമ്മദ് ഹാദില്‍ (ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സുഹൈല്‍.ടി (ഇ എം ഇ എ കൊണ്ടോട്ടി ) ,മുഹമ്മദ് ഷഫ്നീദ് ( ശ്രീകൃഷ്ണ ഗുരുവായൂര്‍), അഷ്ഫാഖ് ആസിഫ് (എം ഇ എസ് മമ്പാട്), മുഹമ്മദ് ഇഹ്സാല്‍ (ഫാറൂഖ് കോളജ്) ,ബിബിന്‍ ഫ്രാന്‍സിസ് (സെന്റ് തോമസ് തൃശൂര്‍)
സ്ട്രൈക്കേഴ്സ്:
റാഷിദ്.പി (എം എ എം ഒ മുക്കം), സൗരവ് ടി പി ( ഫാറൂഖ് കോളജ്), ആന്റണി പൗലോസ് (ക്രൈസ്റ്റ് കോളജ്), രോഹിത്ത് കെ എസ് (കേരളവര്‍മ്മ തൃശൂര്‍), നിസാമുദീന്‍ യു കെ (ഇ എം ഇ എ കൊണ്ടോട്ടി ).
RECENT NEWS

പൊന്നാനി സ്വദേശി സൗദിയിൽ മരണപ്പെട്ടു
ദമ്മാം: പൊന്നാനി സ്വദേശി സൗദിയില്‍ നിര്യതനായി. പൊന്നാനി മരക്കടവ് പയ്യോളി വീട്ടില്‍ മുഹമ്മദ് (60) ആണ് മരിച്ചത്. ദമ്മാം ഖത്തീഫിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഖത്തീഫിലെ മത്സ്യവ്യാപാരകേന്ദ്രത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു. [...]