ചെര്‍ക്കളം ആദര്‍ശം പണയം വെക്കാത്ത വ്യതിത്വം: ഹൈദരലി തങ്ങള്‍

ചെര്‍ക്കളം ആദര്‍ശം  പണയം വെക്കാത്ത വ്യതിത്വം:  ഹൈദരലി തങ്ങള്‍

മലപ്പുറം: മുസ് ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണം തീരാനഷ്ടമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മതരംഗങ്ങളില്‍ പുരുഷായുസ്സ് മുഴുവന്‍ ജ്വലിച്ച് നിന്ന മാതൃകാ വ്യക്തിത്വമായിരുന്നു. മികച്ച ഭരണാധികാരിയും കഴിവുറ്റ സംഘാടകനുമായിരുന്നു. ഏത് പ്രതിസന്ധിയെയും നേരിടാനുള്ള മനക്കരുത്തും ധൈര്യവും അദ്ദേഹത്തിന്റെ കൈ മുതലായിരുന്നു. മതമൈത്രിക്കായി ചെര്‍ക്കളം കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചു. മുസ്ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ തിളക്കമുറ്റിയതാണ്. പാര്‍ട്ടിയുടെ ഏത് കാര്യത്തിലും അദ്ദേഹം അതീവ തല്‍പ്പരനായിരുന്നു. മുസ്ലിം ലീഗ് യോഗങ്ങളില്‍ ഒരിക്കല്‍ പോലും അവധി പറത്തിരുന്നില്ല. കിടപ്പിലാകുന്നത് വരെ വളരെ സജീവമായി ഓടി നടന്നു. ദീര്‍ഘകാലം നിയമസഭാ സാമാജികനായി ചെര്‍ക്കളം കാഴ്ച്ചവെച്ച കര്‍മ മണ്ഡലം ശ്രദ്ധേയമാണ്. സമസ്തയുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും കുരുത്തുറ്റ പോരാളിയായിരുന്നു. ആര്‍ക്ക് മുന്നിലും ആദര്‍ശം പണയം വെച്ചിരുന്നില്ല. തങ്ങള്‍ പറഞ്ഞു.

മംഗളൂരു ജ്യോതിയിലെ കെ.എം.സി ആസ്പത്രിയില്‍ ചികിത്സ തേടുന്ന മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ രോഗശമനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങളായി ചെര്‍ക്കളം അബ്ദുല്ല രോഗം കാരണം ആസ്പത്രിയിലായിരുന്നു. വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാമുദായിക സംഘടനാനേതാക്കള്‍ ചെര്‍ക്കളത്തെ സന്ദര്‍ശിച്ചിരുന്നു .

Sharing is caring!