ലീഗിനെതിരെ കൊലപാതക ആരോപണം ഇല്ല
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ കൊലപാതക ആരോപണം ഇല്ലെന്ന് കോണ്‍ഗസ് എംഎല്‍എ വിപി സജീന്ദ്രന്. ലീഗിന് ആകെയുള്ളത് ഈറ്റിങും മീറ്റിങും മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗുകാര്‍ 44 കൊലപാതകങ്ങള്‍ നടത്തിയെന്ന മന്ത്രി കെടി ജലീലിന്റെ ആരോപരണത്തിനെതിരെ സംസാരിക്കുകയായിരുന്നു എംഎല്‍എ.
മുസ്ലിം ലീഗിനെതിരെ കൊലപാത ആരോപണവുമായി മന്ത്രി കെടി ജലീല്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വരികയും ചെയ്തരുന്നു. ഇതിനിടെയാണ് വിപി സജീന്ദ്രന് എംഎല്‍എയുടെ പരാമര്‍ശമുണ്ടായത്. ലീഗിനെതിരെ ആരും കൊലപാതക ആരോപണം ഉന്നയിച്ചിട്ടില്ല. അവര്‍ ആകക്കൂടി ചെയ്യുന്നത് മീറ്റിങ്ങും പിന്നെ ഈറ്റിങ്ങുമാണ്. വിപി സജീന്ദ്രന്റെ വാക്ക് കേട്ടതോടെ ഭരണപക്ഷം കൂട്ടച്ചിരിയോടെ ഡസ്ക്കിലടിച്ച് ്സ്വീകരിച്ചു.
ജലീലിന്റേത് ഇല്ലാത്ത ആരോപണമണെന്നും പ്രാദേശിക വിഷയത്തിലുള്ള കൊലപാതകങ്ങളും മറ്റും ലീഗിന്റെ തലയില്‍ കെട്ടി വച്ചിരിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. ലീഗിനെതിരായ ആരോപണം രേഖയില്‍ നിന്നും നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ആലോചിക്കാമെന്ന് സ്പീകര്‍ സഭയെ അറിയിക്കുകയും ചെയ്തു.
RECENT NEWS
വോട്ട് ചെയ്ത് വീട്ടിൽ മടങ്ങിയെത്തിയ തിരൂർ സ്വദേശി മരണപ്പെട്ടു
തിരൂർ: തിരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധീഖ് (63) ആണ് [...]