പാണക്കാട് തങ്ങന്‍മാരെ പിന്തുണച്ച് ഹുസൈന്‍ രണ്ടത്താണി

പാണക്കാട് തങ്ങന്‍മാരെ പിന്തുണച്ച് ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് തങ്ങന്‍മാര്‍ പങ്കെടുത്തത് നല്ല കാര്യമാണെന്ന് എപി വിഭാഗം സമസ്ത സഹയാത്രികന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി. ഇക്കാര്യം മുമ്പേ ചെയ്തിരുന്നെങ്കില്‍ സുന്നികളും മുജാഹിദുകളും തമ്മില്‍ ഇത്ര മാത്രം തമ്മില്‍ തല്ല് ഉണ്ടാകുമായിരുന്നില്ല. സുന്നികളും രണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഭീഷണമായ അവസ്ഥ മനസ്സിലാക്കി കാന്തപുരവും പാണക്കാട്ടെ തങ്ങന്‍മാരെ ക്ഷണിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് തങ്ങന്മാര്‍ പങ്കെടുത്തത് നല്ല കാര്യമാണ്. അതിലാരും കുണ്ഠിതപ്പെടേണ്ട കാര്യവും ഇല്ല. ഇക്കാര്യം മുന്‍പേ ചെയ്തിരുന്നെങ്കില്‍ സുന്നികളും മുജാഹിദുകളും തമ്മില്‍ ഇത്ര മാത്രം തമ്മില്‍ തല്ല് ഉണ്ടാകുമായിരുന്നില്ല.. സുന്നികളും രണ്ടാകുമായിരുന്നില്ല. മനുഷ്യരും പള്ളികളും രക്ഷപ്പെടുമായിരുന്നു. ഇന്നത്തെ ഭീഷണമായ അവസ്ഥ മനസ്സിലാക്കി കാന്തപുരവും പാണക്കാട്ടെ തങ്ങന്മാരെ ക്ഷണിക്കണം. അവര്‍ വരാതിരിക്കില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം നേതൃത്വം എറ്റെടുത്തു ചെറുതാകുന്നതിനു പകരം എല്ലാ പാര്ടികളിലുമുള്ള മുസ്ലിംകളുടെ ആത്മീയ നേതൃത്വം ഏറ്റെടുത്തു മുസ്ലികളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാന്‍ തങ്ങന്മാര്‍ തയ്യാറാകണം. ഇന്നത്തെ അവസ്ഥയില്‍ രാജ്യത്തിന്റെ സൗഹൃദം നില നിര്ത്താന് അത് സഹായകമായേക്കും. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ മാത്രം നേത്രത്വം ആ കുടുംബത്തിന്റെ മഹനീയ പദവിക്ക് യോജിക്കുന്നില്ല. ഇസ്ലാം എന്ന ശാന്തിയുടെ രാജപാതയിലൂടെ രാജ്യത്തിനു വഴി കാട്ടാന്‍ മുനവ്വറലി തങ്ങളും കുടുംബവും ചിന്തിക്കുമെങ്കില്‍ അതേറ്റവും സന്തോഷകരമായിരിക്കും.തങ്ങന്മാരുടെ വലത്തും ഇടത്തും ഇരിക്കുന്നവര്‍ അവരുടെ സൂഫി സയ്യിദ് പാരമ്പര്യത്തെ അംഗീകരിക്കുന്നവരല്ല.. അധികാരത്തിലേറാനുള്ള കോണിയായി മാത്രമേ ഇവര്‍ ഈ സാത്വികരെ .കാണുന്നുള്ളൂ അവിടത്തെ മന്ത്രങ്ങളോ യന്ത്രങ്ങളോ ഇവര്‍ക്ക് വേണ്ട.. ചിന്താ പ്രവാഹത്തെ ചിറ കെട്ടി . പ്രതിരോധിക്കാമെന്നു മത നേതൃത്വങ്ങളും എന്നും വ്യാമോഹിച്ച് പോകണ്ട.

Sharing is caring!