മലപ്പുറത്ത് നിന്നും അറസ്റ്റിലായ പ്രതിയില്‍നിന്നും ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മലപ്പുറത്ത് നിന്നും അറസ്റ്റിലായ  പ്രതിയില്‍നിന്നും ലഭിക്കുന്നത്  ഞെട്ടിക്കുന്ന വിവരങ്ങള്‍

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കൈമാറുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സജീവം. ഇത്തരത്തിലൊരു ഗ്രൂപ്പിലെ പ്രധാനിയായ ഷറഫ് അലി അറസ്റ്റിലായതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ ഞെട്ടിക്കുന്ന വിവരമാണു ലഭിച്ചത്. തുടര്‍ന്ന് ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കണ്ടെത്താനായി കേരള പൊലീസ് വിശദമായ പരിശോധന ആരംഭിച്ചുകഴിഞ്ഞു. പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പിന്റെ അഡ്മിനാണ് അറസ്റ്റിലായ ഷറഫ് അലി.

തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെന്നല്ല ആര്‍ക്കും അധികാരമില്ലെന്ന് കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ കൈമാറുന്ന ഗ്രൂപ്പുകളുടെ അഡ്മിന്റെ വിചിത്ര വാദം. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും അറസ്റ്റിലായ ഷറഫ് അലിയാണ് തന്നെ അറസ്റ്റ് ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ ഇനിയും ആളുകളെ പ്രേരിപ്പിക്കുമെന്നും വാദിച്ചത്. ഇത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ വരെ പൂമ്പാറ്റ ഗ്രൂപ്പില്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ടെലഗ്രാം എന്ന മെസേജിങ് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ തലവനാണ് ഷറഫ് അലി. അലിയെ ചോദ്യംചെയ്തപ്പോഴാണ് കേരളത്തില്‍ സജീവമായ പെഡോഫീലിയ നെറ്റ്‌വര്‍ക്കിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.

പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നാല് ഗ്രൂപ്പുകള്‍ ഇയാള്‍ കൈകാര്യംചെയ്തിരുന്നു. ഇതില്‍ നൂറുകണക്കിന് അംഗങ്ങളുമുണ്ട്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ രതിവൈകൃതത്തിന് ഇരകളാവുന്നു എന്ന വിവരമാണ് പൊലീസിന് ലഭിക്കുന്നു. അലിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈലില്‍ 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നതായാണു വിവരം. അതേസമയം, ടെലഗ്രാം ഉപയോഗിച്ചുള്ള ഗ്രൂപ്പുകള്‍ ആയതിനാല്‍ മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ചില അംഗങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ തിരിച്ചറിഞ്ഞ പൊലീസ് ബന്ധപ്പെട്ട നെറ്റ്‌വര്‍ക് ഓപറേറ്റര്‍മാരോട് ഇവരെ കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ശനമായ നിര്‍ദേശങ്ങളോടെ മാത്രമേ ഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നുള്ളൂ. അതുകൊണ്ടുതന്നെ പിടിക്കപ്പെടില്ല എന്ന ഉറപ്പിലായിരുന്നു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. ബലാല്‍സംഗ വീഡിയോകള്‍ വരെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നതായാണു വിവരം. ടെലഗ്രാം എന്ന മെസേജിങ് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ തലവന്‍ ഷറഫ് അലിയെ വ്യാഴാഴ്ചയാണ് മലപ്പുറത്ത് നിന്നും വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നാല് ഗ്രൂപ്പുകള്‍ ഇയാള്‍ കൈകാര്യം ചെയ്തിരുന്നു.

പൂമ്പാറ്റ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പുകളുടെയെല്ലാം തലവന്‍ അലി മാത്രമായിരുന്നു. എം. കോം ബിരുദ ധാരിയായ ഇയാള്‍ ഞരമ്പു രോഗികളായ ആളുകളെ മാത്രമാണ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയിരുന്നത്. ഇത് കൂടാതെ പ്രാദേശികമായി സംഘടിപ്പിക്കുന്ന അശ്ലീല വീഡിയോകള്‍ ഉപയോഗിച്ച് ഇയാള്‍ ഒരു അശ്ലീല വെബ്‌സൈറ്റും തുടങ്ങിയിരുന്നു. ഇത് പൊലീസ് പൂട്ടിച്ചു. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ നഗ്‌നത ആസ്വാദിക്കുന്ന ഗ്രൂപ്പില്‍ മലയാളികളോ ഇന്ത്യക്കാരോ കഥാപാത്രങ്ങളല്ലാത്ത ഒരു വീഡിയോയും ചിത്രവും പോസ്റ്റ് ചെയ്യരുതെന്ന് അഡ്മിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇതിനിടയില്‍ ഗ്രൂപ്പില്‍ ആക്ടീവ് അല്ലാത്ത ആളുകളെ റിമൂവ് ചെയ്യുമെന്ന ഭീഷണിപ്പെടുത്തലുകളും.

പുതിയ വീഡിയോകള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാതിരിക്കുന്നത് അഡ്മിന്റെ അപ്രീതിക്ക് ഇടയാക്കും. അതിനാല്‍ തന്നെ എല്ലാവരും ഈ ഗ്രൂപ്പില്‍ പുതിയ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. മകളുടെ നഗ്‌ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പിതാക്കന്മാര്‍ വരെ ഇത്തരം ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നതായി പറയുന്നു. ഗ്രൂപ്പിലെ സന്ദേശങ്ങള്‍ വായിച്ച പൊലീസുകാര്‍ക്ക് ലഭിച്ചത് മനസാക്ഷിയെ മരവിപ്പിക്കുന്ന അനുഭവമായിരുന്നു.

ഗ്രൂപ്പിലെ ഒരു അംഗത്തിന്റെ നിര്‍ദ്ദേശം ഇങ്ങനെ… മൂന്ന് വയസില്‍ താഴെയുള്ള കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മാത്രം ചിത്രീകരിച്ചാല്‍ മതി, അതാകുമ്പോള്‍ കുട്ടിക്ക് ശരിയായ ഓര്‍മയുമുണ്ടാകില്ല അവര്‍ ഇതൊന്നും പുറത്ത് പറയുകയും ഇല്ല. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന ഗ്രൂപ്പ് അഡ്മിന്‍ നാല് വയസ് മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍ മാത്രം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

Sharing is caring!