തിരൂര്‍ ബിപി അങ്ങാടിയില്‍ രവീന്ദ്രനെ വെട്ടിക്കൊടലപ്പെടുത്തിയ കേസിലെ ആറു പ്രതികളെയും കോടതി വെറുതെ വിട്ടു

മഞ്ചേരി: തിരൂര്‍ ബിപി അങ്ങാടി തലക്കാട് പൂക്കൈത തിരുനിലത്തുകണ്ടി രവീന്ദ്രന് (35)നെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ ആറു പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെറുതെ വിട്ടു.തിരൂര്‍ സ്വദേശികളും എന്‍ഡിഎഫ് പ്രവര്‍ത്തകരുമായ മംഗലം ആദില്‍ (46), തലക്കാട് സക്കീര്‍ ഹുസൈന്(45), അഴുവളപ്പില്‍ ഇസ്മായില്‍ (39), തലക്കാട് അഹമ്മദ് നസീം(49), നിറമരുതൂര്‍ റഷീദ് (35), കണ്ണങ്കുളം യാഹു എന്ന ബാവ(47), എന്നിവരെയാണ് ജഡ്ജി എ.വി. നാരായണന് വിട്ടയച്ചത്.കേസിലെ രണ്ടാം പ്രതി കാളാത്ത് മുഹമ്മദ് ജാസിം ഒരുമാസം മുന്‍പ് മരണപ്പെട്ടിരുന്നു. നാല്, ഒന്‍പത് പ്രതികളായ മീനടത്തൂര്‍ മുഹമ്മദ് മുസ്തഫ, കുറ്റിപ്പിലാക്കല്‍ കുഞ്ഞീതു എന്നിവര്‍ വിചാരണക്ക് ഹാജരായില്ല. ഇവര്‍ക്കെതിരായ കേസ് തുടരും. 2007 ജനുവരി 21ന് രാത്രി 8.15ന് ബി പി അങ്ങാടിയിലെ വാടക ക്വാര്‍ട്ടേഴ്സിന് മുന്‍വശത്താണ് കേസിന്നാസ്പദമായ സംഭവം. തിരൂര്‍ ആമപ്പാറക്കല്‍ യാസര്‍ (39)നെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട രവീന്ദ്രന്. ഈ കേസില്‍ രവീന്ദ്രനെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടിരുന്നു.പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ കാഞ്ഞങ്ങാട് സി.കെ.ശ്രീധരനും എം.പി.അബ്ദുല്‍ ലത്തീഫും ഹാജരായി.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]