അന്‍വര്‍ രാജിവെക്കുമോ ?

അന്‍വര്‍ രാജിവെക്കുമോ ?

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ രാജിവെക്കുമോ, എം.എല്‍.എയുടെ കൂടുതല്‍ നിയമ ലംഘനങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആരോപണങ്ങള്‍ക്കൊന്നും എം.എല്‍.എക്ക് മറുപടിയില്ല.

ടുപ്പ് സത്യവാങ്മൂലത്തില്‍, സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിക്ക് സെന്റിന് 57രൂപ വിലയിട്ട് പി വി അന്‍വര്‍ എംഎല്‍എയുടെ തട്ടിപ്പ്. 2015 വരെ എം.എല്‍.എ വാങ്ങിയ ഭൂമിക്കാണു ഈ മോഹ വില. സര്‍ക്കാര്‍ ന്യായ വിലയുടെ നാലയലത്തുപോലും എത്താത്ത തുക കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനേയും എം.എല്‍.എ കബളിപ്പിച്ചിരിക്കുകയാണ്.

അനധികൃത ഭൂമി സമ്പാദനത്തില്‍ പി.വി അന്‍വറിനെതിരെ റവന്യൂവകുപ്പ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ നല്‍കിയ ഭൂമിയുടെ വിവരത്തിലൂടെയാണു പി.വി അന്‍വറിന്റെ അനധികൃത ഭൂമി സമ്പാദനം വ്യക്തമാകുന്നത്. തൃക്കലങ്ങോട്, പെരകമണ്ണ വില്ലേജുകളിലായി 207.84 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നു എംഎല്‍എ തന്നെ സത്യവാങ് മൂലത്തില്‍ സമ്മതിക്കുന്നു.

207.84 ഏക്കര്‍ ഭൂമിയുടെ വിലയായി കാണിച്ചിരിക്കുന്നത് 11,88,900 രൂപയാണ്. അതായത് ഒരു ഏക്കര്‍ ഭൂമിക്ക് 5720 രൂപ, ഒരു സെന്റിന് 57രൂപ 20പൈസ.

2015വരെ വാങ്ങിക്കൂട്ടിയ ഭൂമിക്കുവരെ ഈ വിലയാണ് കാണിച്ചിരിക്കുന്നത്. തൃക്കലങ്ങോട്, പെരകമണ്ണ വില്ലേജുകളികളില്‍ സെന്റിന് നാലായിരം രൂപ ന്യായ വില ഉണ്ടായിരുന്ന കാലയളവിലാണ് ഈ തുച്ഛമായ തുക കാണിച്ച് എം.എല്‍.എ കള്ളക്കളി നടത്തിയിരിക്കുന്നത്.

റിയല്‍ എസേ്റ്ററ്റ് രംഗം ഏറെ പുഷ്ടിപ്പെട്ടിരുന്ന ഇക്കാലയളവില്‍ ഇവിടങ്ങളില്‍ അമ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ മാര്‍ക്കറ്റ് വില ഉണ്ടായിരുന്ന സമയത്താണ് പി.വി അന്‍വര്‍ ഇത്രയും കുറഞ്ഞ വില ഭൂമിയ്ക്ക് കാണിച്ചിരിക്കുന്നത്. വസ്തുത ഇതാണെന്നിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷനെ പി.വി അന്‍വര്‍ എം.എല്‍.എ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. അനധികൃത ഭൂമി സമ്പാദനം ഉള്‍പ്പടെ സമീപകാലത്ത് പുറത്ത് വന്ന നിയമലംഘനങ്ങളിലൊന്നും എം.എല്‍.എ പ്രതികരിക്കാനും തയ്യാറായിട്ടില്ല.

പി.വി അന്‍വര്‍ ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് 207.84 ഏക്കര്‍ ഭൂമി കൈവശം വെച്ചെന്ന പരാതിയിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

വ്യക്തിക്ക് നിയമപ്രകാരം കൈവശം വെക്കാവുന്നത് 15ഏക്കര്‍ ഭൂമിയാണെന്നിരിക്കെ എം.എല്‍.എ കൈവശം വെച്ചിരിക്കുന്നത് 207.84ഏക്കറും ഇതില്‍ കാര്‍ഷികേതര ഭൂമി 202.99 ഏക്കറുമാണെന്നാണു മലപ്പുറത്തെ വിവരാകാശ പ്രവര്‍ത്തകരായ കെ.വി ഷാജിയും മനോജ് കേദാരവും പരാതി നല്‍കിയത്. കാര്‍ഷികേതര ഭൂമിക്കാനു പരിധി നിശ്ചയിച്ചിട്ടുള്ളതെന്നതിനാല്‍ അന്‍വറില്‍നിന്നും സര്‍ക്കാര്‍ പിടിച്ചെടുക്കേണ്ടത് 187.99 ഏക്കര്‍ ഭൂമിയാണ്.

ഇക്കാര്യങ്ങള്‍ പി.വി.അന്‍വര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തന്നെ വിവരിക്കുന്നുണ്ട്. കേരള നിയമസഭയിലെ മറ്റുഅംഗങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ ഭൂമിയുടെ അളവ് ഏക്കറിലും സെന്റിലും രേഖപ്പെടുത്തിയപ്പോള്‍ പി.വി.അന്‍വര്‍ ചതുരശ്രയടിയിലാണ് അളവ് രേഖപ്പെടുത്തിയിട്ടുള്ളത്. നിയമ ലംഘനം പെട്ടെന്ന് ശ്രദ്ധയില്‍പെടാതിരിക്കാനാണ് ഇങ്ങിനെ ചെയ്തതെന്നാണു സംശയിക്കുന്നത്.
കഴിഞ്ഞ 10വര്‍ഷമായി പി.വി അന്‍വര്‍ ആദായനികുതി അടക്കുന്നില്ലെന്ന വാര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ് മൂലത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്ത വന്നിരുന്നു.ഇതിനെ തുടര്‍ന്നു ആദായനികുതി വകുപ്പും അന്വേഷണം നടത്തി വരികയാണ്.

Sharing is caring!