സുന്നി മസ്ജിദില്‍ നിന്നും മടങ്ങുന്നതിനിടെ പത്തോളം പേരടങ്ങുന്ന സംഘം തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു
തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ ഖാസി പ്രശ്നവുമായി ബന്ധപ്പെട്ട് വയോധികനെ മര്‍ദ്ദിച്ചതായി പരാതി. ചെമ്മാട് സുന്നി മസ്ജിദ് ട്രഷററും കേരള മുസ്ലിം ജമാഅത്ത് അംഗവുമായ പാലശ്ശേരി മാട്ടുമ്മല്‍ ഇബ്രാഹീംകുട്ടി ഹാജി (68)യെയാണ് പത്തോളം പേരടങ്ങുന്ന സംഘം മര്‍ദിച്ചത്.
സംഭവത്തില്‍ പരുക്കേറ്റ ഇബ്രാഹീംകുട്ടി ഹാജിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്തപ്പടിക്കു സമീപം ബൈപ്പാസ് റോഡില്‍ ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം. ബൈപ്പാസിലെ നവരക്കായയിലെ സുന്നി മസ്ജിദില്‍ നിന്നും മടങ്ങുന്നതിനിടെ പത്തോളം പേരടങ്ങുന്ന സംഘം തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഖാസിയായ ഒ.കെ.അബ്ദുള്ളക്കുട്ടി മഖ്ദൂമിയെ മാസങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന ഖാസി ഹൗസിലേക്ക് വീണ്ടും കൊണ്ടുവരാന്‍ ശ്രമം നടത്തുന്നതിലുള്ള വൈരാഗ്യമാണ് തന്നെ മര്‍ദ്ദിക്കാന്‍ കാരണമെന്ന് ഇബ്രാഹീം കുട്ടിഹാജി പറഞ്ഞു. അതേസമയം സംഭവത്തിന് ഖാളി പ്രശ്നവുമായി ബന്ധമില്ലെന്നും തിരൂരങ്ങാടിയിലെ പ്രമുഖ കുടുംബത്തെ നിരന്തരമായി അവഹേളിക്കുന്ന തരത്തിലുണ്ടായ സമീപനം ചോദ്യം ചെയ്യുകയാണുണ്ടായതെന്നും മറുവിഭാഗം പറഞ്ഞു. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




