പിണറായി വിജയനെ പരിഹസിച്ച് പികെ ഫിറോസ്

കോഴിക്കോട്: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ച നിലപാടിനെ രൂക്ഷമായി പരിഹസിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ‘കേരള രാഷ്ട്രീയത്തില്‍ എന്‍.സി.പി തീരെ ചെറിയ പാര്‍ട്ടിയാണ്. ആ പാര്‍ട്ടി മുന്നണി വിട്ടു പോകുമെന്നോ പോയാല്‍ തന്നെ മുന്നണിയെ ബാധിക്കുമെന്നോ കാര്യ വിവരമുള്ള ആരും വിചാരിക്കാന്‍ സാധ്യതയില്ല.’ എന്ന് പറഞ്ഞാണ് പികെ ഫിറോസിന്റെ പോസ്റ്റ് തുടങ്ങുന്നത്. പോസ്റ്റില്‍ രൂക്ഷ വിമര്‍ശനമാണ് പികെ ഫിറോസ് നടത്തുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
കേരള രാഷ്ട്രീയത്തില്‍ എന്‍.സി.പി തീരെ ചെറിയ പാര്‍ട്ടിയാണ്. ആ പാര്‍ട്ടി മുന്നണി വിട്ടു പോകുമെന്നോ പോയാല്‍ തന്നെ മുന്നണിയെ ബാധിക്കുമെന്നോ കാര്യ വിവരമുള്ള ആരും വിചാരിക്കാന്‍ സാധ്യതയില്ല. ദേശീയ തലത്തില്‍ ഏതെങ്കിലും പ്രത്യാഘാതമുണ്ടാകുമെന്നും കരുതേണ്ടതില്ല. കാരണം അവിടെ എന്‍.സി.പി യുടെ നിലപാട് വേറെയാണ്.
പിന്നെന്തിന്?
രാജിയില്ലെങ്കില്‍ പിടിച്ച് പുറത്താക്കണമെന്ന് വി.എസ്സും, വിഴുപ്പാണ് ചുമക്കുന്നതെന്ന് മന്ത്രി സുധാകരനും തുറന്ന് പറഞ്ഞു. സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ട് നിന്ന് അങ്ങേയറ്റത്തെ പ്രതിഷേധം പ്രകടിപ്പിച്ചു. എന്നിട്ടും തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്?
കുവൈത്തിലുള്ള സ്കൂളുകളിലൊന്ന് കോടികള്‍ക്ക് ഈയിടെ വിറ്റുവെന്നും ആ പണം മറ്റെവിടെയും ഇന്‍വെസ്റ്റ് ചെയ്യാതെ നാട്ടിലാണ് മുടക്കിയതെന്നും ചാണ്ടി തന്നെ പറഞ്ഞിട്ടുണ്ടത്രേ! മന്ത്രി സ്ഥാനത്തിന് വേണ്ടിയാണ് അത് മുടക്കിയതെന്ന ഒരു അടക്കം പറച്ചില് കുവൈറ്റിലുള്ള ആളുകള്‍ക്കിടയിലുണ്ട്. അത് തന്നെയായിരിക്കുമോ കാരണം? അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും?
പ്രിയപ്പെട്ട മുഖ്യമന്ത്രീ……
നാണവും മാനവുമില്ലെങ്കില്‍ അതുള്ളവര്‍ കുളിച്ച വെള്ളത്തിലെങ്കിലും ഒന്ന് മുങ്ങുന്നത് നല്ലതാ…..
എഡിറ്റഡ്: ഗത്യന്തരമില്ലാതെ രാജി. ശേഷം ചാണ്ടി മാധ്യമങ്ങളോട് ‘എനിക്ക് വേണ്ടി സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്’.
ആ വലിയ മനസ്സിന് എന്റെ നല്ല നമസ്കാരം
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]